കണ്ണൂര്‍: ക്ഷേമ പെന്ഷന് സംബന്ധിച്ചുള്ള അവ്യക്തത നീക്കണമെന്ന് പി.പി.ദാമോദരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പിഎഫ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാര്‍ ഒരുലക്ഷം രൂപ വാര്‍ഷിക വരുമാനം കണക്കാക്കി ഒന്നിലധികം ക്ഷേമ പെന്ഷന് അര്‍ഹതയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നത് എടുത്തുകളഞ്ഞ നടപടി പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദുസ്സഹമായ വിലക്കയറ്റംകൊണ്ട് സാധാരണ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ജീവിത സായാഹ്നം മുഴുവന്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത പിഎഫ് പെന്ഷന് ഇപ്പോഴും 1000രൂപയും അതിന് താഴെയുമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചുതരുന്ന ക്ഷേമ പെന്ഷന് ചെറിയൊരാശ്വാസമായിരുന്നു. നിരവധി നിവേദനങ്ങളും പക്ഷോഭങ്ങളും നടത്തിയെങ്കിലും 2000ന് ശേഷം പിഎഫ് പെന്‍ഷന്‍കാര്‍ക്ക് ജീവിത സൂചികക്ക് അനുസരിച്ചുള്ള ക്ഷാമബത്ത ഇതുവരെയായും അനുവദിച്ച തരാത്തതില്യോഗം പ്രതിഷേധം രേഖപ്പെടുത്തി. സെക്രട്ടറി കെ.നാരായണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സി.കൃഷ്ണന്, ഭരതന് മാഹി, എന്‍.രാമകൃഷ്ണന്, കെ.പത്മനാഭന്, ടി.കെ.പവിത്രന്, എ.വി.മോഹനന്, കെ.രാമന്, എസ്.കെ.വിജയന്, കെ.ചന്ദ്രന്, കെ.വി.ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: