പൂച്ചാക്കല്‍: നിരോധനം ലംഘിച്ച് വേമ്പനാട്ടുകായലില്‍ അനധികൃത മല്ലിക്കക്ക ഖനനം വ്യാപകമായി. അധികൃതര്‍ നിസ്സംഗതയില്‍. വേമ്പനാട്ടുകായലിലെ പാണാവള്ളിക്ക് സമീപം ഊടുപുഴ, അമ്മത്തുശ്ശേരി ഭാഗങ്ങളിലാണ് മല്ലിക്കക്ക ഖനനം വ്യാപകം. സാധാരണ മത്സ്യങ്ങളുടെ പ്രജനനം നടക്കാറുള്ളത് ജൂണിലും ജൂലൈയിലുമാണ്.
കഴിഞ്ഞമാസം പ്രജനനത്തില്‍ വിരിഞ്ഞ മല്ലിക്കക്കയാണ് മത്സ്യത്തൊഴിലാളികള്‍ കൊല്ലി ഉപയോഗിച്ച് വാരിയെടുക്കുന്നത്.വളര്‍ച്ചയത്തൊത്ത കക്കകള്‍ കായലില്‍നിന്ന് വാരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നിരോധിച്ചതാണ്. വംശനാശം ഉണ്ടാക്കാവുന്ന മല്ലിക്കക്ക ഖനനത്തിനെതിരെ അധികാരികള്‍ മൗനത്തിലാണ്. ഫിഷറീസ് വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി, പോലീസ് വിഭാഗങ്ങളുടെ നിസ്സംഗതയാണ് ഖനനം വ്യാപകമായി നടക്കാന്‍ കാരണം. ഒരു നിയമനടപടിയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നില്ല.
വളര്‍ച്ചയത്തൊത്ത കക്ക പ്രജനനത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വാരിയെടുത്ത് വില്‍ക്കുന്നതിലൂടെ വേമ്പനാട്ടുകായിലിലെ വലിയ കക്ക സമ്പത്താണ് ഇല്ലാതാകുന്നത്. പൂര്‍ണ വളര്‍ച്ച എത്തുന്ന കക്കക്കും ഇറച്ചിക്കും നല്ല വില ലഭിക്കും.ഇത് വളര്‍ച്ചയത്തെിയാല്‍ ഇതിന്റെ നാലിരട്ടിയാകും. ഇത് പൊട്ടിച്ചാല്‍ ലഭിക്കുന്ന കക്കയിറച്ചി കിലോക്ക് 50 മുതല്‍ 100 രൂപ വരെയും ലഭിക്കും. ഇതൊക്കെ അവഗണിച്ചാണ് മത്സ്യത്തൊഴിലാളികളില്‍ ഒരുവിഭാഗം മല്ലിക്കക്ക ഖനനം ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് കടത്തിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ കമ്പനികളില്‍ കൊള്ള ലാഭത്തിന് മറിച്ച് നല്കുന്ന ലോബി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആക്ഷേപം ഉണ്ട്.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: