ആലപ്പുഴ: സംസ്ഥാനത്തെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തമ്മില്‍ അഴിമതി- മാഫിയാ ബന്ധത്തിന്റെ കാര്യത്തില്‍ അലിഖിതമായ ധാരണയിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. ബിജിപി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വഴിവിട്ട മാഫിയാ ബന്ധങ്ങളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിന്റെ പ്രത്യുപകാരമായിരുന്നു എം.കെ. ദാമോദരന്റെ നിയമോപദേഷ്ടാവ് പദവി. സാന്റിയാഗോ മാര്ട്ടിന് നേതൃത്വം നല്കുന്ന ലോട്ടറി ക്വാറി മാഫിയകളുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധ ബന്ധമാണ് എം.കെ. ദാമോദരന്റെ നിയമനത്തിന് വഴി തെളിച്ചത്.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ച് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കാന്‍ നേതൃത്വം നല്കിയതും അന്ന് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന എം.കെ. ദാമോദരന്റെ അനധികൃത ഇടപെടലുകളാണ്. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്റെ കേസ് എം.കെ. ദാമോദരനെ ഏല്‍പ്പിച്ചതും ഇരുമുന്നണികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായാണ്. ചന്ദ്രശേഖരന് നടത്തിയ അഴിമതികളുടെ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത് ചെന്നിത്തലയാണെന്നും അതുകൊണ്ടാണ് നിയമസഭയില്‍ ദാമോദരന്‍ വിഷയത്തില്‍ യുഡിഎഫ് പ്രതികരിക്കാതിരുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ. വാസുദേവന്‍, പാലമുറ്റത്ത് വിജയകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, സുഗന്ധിരാജ്, സുഷമാ വി. നായര്‍, സെക്രട്ടറിമാരായ എല്‍.പി. ജയചന്ദ്രന്, ടി. സജീവ് ലാല്‍, സുമി ഷിബു, എം.വി. ഗോപകുമാര്‍, ശ്യാമളാ കൃഷ്ണകുമാര്‍, ഗീതാ രാംദാസ്, ഖജാന്‍ജി കെ.ജി. കര്‍ത്താ, എസ്. സാജന്, കെ.ബി. ഷാജി, എ. ശാന്തകുമാരി, രാജന് കെ. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: