ആലപ്പുഴ: 2012 ഏപ്രില്‍ 12ന് വിദ്യാഭ്യാസ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം കഴിഞ്ഞ ജൂണ്‍ 30ന് അവസാനിച്ചതോടെ ബാങ്കുകള്‍ റിക്കവറി നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി. പിഴപ്പലിശ മാത്രം സര്‍ക്കാര്‍ വഹിച്ചതുമൂലം കാര്യമായ മെച്ചം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുകയില്ലെന്ന് എജ്യുക്കേഷണല്‍ ലോണീസ് അസോസിയേഷന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പലിശ പൂര്‍ണമായും ഒഴിവാക്കി പത്തോ പന്ത്രണ്ടോ തവണകളാക്കി അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കിയാല്‍ 90 ശതമാനം വായ്പയും തിരിച്ചടയ്ക്കാന്‍ കഴിയും. വിദ്യാഭ്യാസ വായ്പയുടെ പലിശയിളവിനായി 2012-13 മുതല്‍ സംസ്ഥാന ബജറ്റില്‍ വകകൊള്ളിക്കുന്നുണ്ട്. 2,600 കോടിയോളം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുടെ പലിശയിളവിനായി നല്‍കിയിട്ടുള്ളത്. ഇതുമൂലം വളരെ പേര്‍ക്ക് പലിശ ഒഴിവാക്കി വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഒറ്റത്തവണയായി തിരിച്ചടയ്ക്കാന്‍ കഴിയാത്ത നിരവധിയാളുകള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചില്ല. അവര്‍ ഇപ്പോഴും കടക്കാരായി തുടരുകയാണ്. കടാശ്വാസ കമ്മീഷനെ നിയമിച്ച് സിറ്റിങ് നടത്തി പ്രശ്നം പരിഹരിക്കണമെന്നും പോളി തോമസ്, ജോല് ആലഞ്ചേരി, എം.ജെ. വര്‍ഗീസ്, പാപ്പച്ചന്, കോമളദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: