ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ പുറത്തു നിന്നൊരാളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ല. ഇവിടുത്തെ യുവാക്കളെ ആക്രമണത്തിന്റെ പാതയിലേക്കു നയിക്കുന്നതില്‍നിന്നു പാക്കിസ്ഥാന് പിന്തിരിയണം.
കശ്മീരില്‍ സംയമനം പാലിക്കണമെന്നും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കരുതെന്ന് സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധ മാര്‍ഗമായി കശ്മീര്‍ യുവാക്കള്‍ കല്ലേറ് നടത്തരുത്- രാജ്നാഥ് സിംഗ് പറഞ്ഞു.
ഭീകരവാദത്തിന് ഇരയായ രാജ്യമാണ് പാക്കിസ്ഥാനെന്നും അവര്‍ കശ്മീരില്‍ അക്രമം പ്രോത്സാഹിപ്പിക്കരുതെന്നും രാജ്നാഥ് അഭ്യര്‍ഥിച്ചു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ് കശ്മീരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ വിദഗ്ധ ചികിത്സക്കായി ദല്‍ഹിയിലെ എയിംസിലേക്ക് മാറ്റുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: