തൊടുപുഴ: ജില്ലാ എക്സൈസ് ഓഫീസില്‍ ലേലം ചെയ്യാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നശിക്കുന്നു. എന്‍ഡിപിഎസ് ആക്ട് പ്രകാരം പിടിക്കുന്ന വാഹനങ്ങളാണ് ഇത്തരത്തില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. ജില്ലാ എക്സൈസിന്റെ തൊടുപുഴ ഓഫീസില്‍ മാത്രം ഇരുചക്ര വാഹനങ്ങളടക്കം 30ലധികം വാഹനങ്ങളാണ് മഴയും വെയിലുമേറ്റ് കിടക്കുന്നത്. ഇതില്‍ നിരവധി വാഹനങ്ങള്‍ കാട് മൂടിയ നിലയിലുമാണ്. ഇത് മൂലം സ്വന്തം വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാനാകാതെ കുഴങ്ങുകയാണ് ഇവിടെ അധികൃതര്‍. ജില്ലയിലെ മറ്റ് ഒന്‍പത് റേഞ്ച് ഓഫീസുകളിലും ഇത്തരത്തില്‍ പിടിക്കുന്ന വാഹനങ്ങള്‍ നാശത്തിന്റെ വക്കിലാണ്. 150 ഓളം വാഹനങ്ങളാണ് ഇത്തരത്തില്‍ നശിക്കുന്നതെന്നാണ് വിവരം. പിടികൂടിയിരിക്കുന്നതിലധികവും ആപേ ഓട്ടോ റിക്ഷകളാണ്. എന്‍ഡിപിഎസ് നിയമ പ്രകാരം പിടിക്കുന്ന വാഹനങ്ങള്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാകാതെ ലേലം ചെയ്യാനാകുകയില്ല എന്നതാണ് വാഹനങ്ങള്‍ നശിക്കാന്‍ കാരണം. മറ്റ് കേസുകളില്പെടുന്നവ മാസങ്ങള്‍ക്കകം ഇറങ്ങി പോകുമ്പോള്‍ ഇത്തരം കേസുകളില്‍ പിടിക്കുന്ന വാഹനങ്ങള്‍ രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞാലും ലേലം ചെയ്യാനാകാറില്ല എന്നതാണ് വസ്തുത. സ്ഥലപരിമിധിയില്‍ വീര്‍പ്പുമുട്ടുന്ന ജില്ലയിലെ എക്സൈസ് ഓഫീസുകള്‍ക്ക് ഇത്തരം വാഹനങ്ങള്‍ ദുരിതം മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ കൃത്യസമയത്ത് ലേലം ചെയ്യാനാകുന്നില്ല എന്നുണ്ടേല്‍ ജില്ലയില്‍ എവിടെയെങ്കിലും ഇത്തരം വാഹനങ്ങള്‍ക്ക് ഷെഡ് നിര്‍മ്മിച്ച് ഇവ അങ്ങോട്ട് മാറ്റണമെന്ന അഭിപ്രായവും ഉദ്യോഗസ്ഥര്‍ തന്നെ പങ്ക് വയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: