ആലപ്പുഴ: സിപിഐ ജില്ലാ സെക്രട്ടറിയായി ടി.ജെ. ആഞ്ചലോസിനെ തെരഞ്ഞെടുത്തു.ആഞ്ചലോസിനെതിരെ സിപിഐയില്‍ ഒരുവിഭാഗം ശക്തമായി രംഗത്തെത്തിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനൊടുവില്‍ അവര്‍ പിന്‍വാങ്ങുകയായിരുന്നു. ഇന്നലെ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് ആഞ്ചലോസിനെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആഞ്ചലോസിനെതിരെ ജില്ലയിലെ ഒരുവിഭാഗം നേരത്തെ തന്നെ രംഗത്തുണ്ടായരുന്നു.
പി. തിലോത്തമന് എംഎല്‍എ അടക്കമുള്ളവരുടെ പിന്തുണയും ആഞ്ചലോസിനായിരുന്നു. 1996ലെ വിഎസ് അച്യുതാനന്ദന്റെ മാരാരിക്കുളത്തെ തോല്‍വിയെത്തുടര്‍ന്നാണ് ടി.ജെ. ആഞ്ചലോസിനെ പാര്‍ട്ടിയില്‍ നിന്നും വെട്ടിനിരത്തിയത്. തുടര്‍ന്ന് സിപിഐ രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു. എറണാകുളത്ത് നൂറുകണക്കിന് സിപിഎമ്മുകാര്‍ സിപിഐയില്‍ ചേക്കേറുന്ന സാഹചര്യത്തിലാണ് ആഞ്ചലോസിന്റെ പദവിയെന്നതു ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: