കെ.ഗോപാലകൃഷ്ണന് (ജനറല്‍ സെക്രട്ടറി) ജി.നടരാജന് (പ്രസിഡന്റ്)
കോട്ടയം: വിശ്വബ്രാഹ്മണര്‍ അനുഭവിക്കുന്ന അവഗണന അവസാനിപ്പിക്കുവാന്‍ ‘ഭരണാധികാരികള്‍ തയ്യാറാകേണ്ട സമയം അതിക്രമിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. വിശ്വബ്രാഹ്മണ ഏകോപനസമിതി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആചാരാനുഷ്ഠാനങ്ങളിലൂടെ സംസ്കാരം നിലനിര്‍ത്തിയ വിഭാഗമായ വിശ്വബ്രാഹ്മണര്‍ ഒറ്റക്കെട്ടായി ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ഗണേശ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിശ്വബ്രാഹ്മണരായ ജനപ്രതിനിധികളെ സുരേഷ് കുറുപ്പ് എംഎല്‍എയും മുതിര്‍ന്ന പ്രവര്‍ത്തകരെ ആര്.എസ്. മണിയും ആദരിച്ചു.
വിദ്യാഭ്യാസ അവാര്‍ഡുകള്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്. സോന വിതരണം ചെയ്തു.
പരമ്പരാഗത കൈത്തൊഴില്‍ മേഖലയോടുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് സമ്മേളനം വിലയിരുത്തി. സ്വര്‍ണ്ണാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന രണ്ടുലക്ഷത്തിലധികം തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം പറയുന്നു.
വിശ്വബ്രാഹ്മണര്ക്ക് അര്‍ഹമായ വിദ്യാഭ്യാസ ഫീസ്, സംവരണാനുകൂല്യങ്ങള്‍ എന്നിവ പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. മുസ്ലിം വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ വിശ്വകര്മ്മവിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കും ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുക, ദേവസ്വം ബോര്‍ഡില്‍ വിശ്വകര്മ്മവിഭാഗത്തിന് പ്രാതിനിധ്യം അനുവദിക്കുക, ആഭരണനിര്‍മ്മാണത്തിന് ആവശ്യമായ ആധുനിക സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് ആവശ്യമായ പരിശീലന കേന്ദ്രങ്ങള്‍ക്ക് ധനസഹായം നല്‍കുക, വിശ്വകര്‍മ്മ ജയന്തി പൊതുഅവധിയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ‘
ഭാരവാഹികളായി ജി.നടരാജന്(പ്രസിഡന്റ്), കെ.ഗോപാലകൃഷ്ണന്(ജനറല്‍ സെക്രട്ടറി), ജി.ശ്രീകുമാര്‍ (സെക്രട്ടറി ജനറല്‍), സി.കൃഷ്ണന്‍കുട്ടി(ട്രഷറര്‍), ഗണേഷ് ഏറ്റുമാനൂര്‍ (രക്ഷാധികാരി) എന്നിവരുള്‍പ്പെടെ 16 അംഗ സംസ്ഥാന കമ്മിറ്റിയെയും 36 അംഗ സംസ്ഥാന കൗണ്‍സിലിനെയും യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: