ബീജിങ്: കടലിലും കരയിലും ഒരേപോലെ ‘പറത്താവുന്ന’ ലോകത്തിലെ ഏറ്റവും വലിയ സമുദ്രവിമാനം ചൈന നിര്‍മ്മിച്ചതായി ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്പ്പറേഷന് ഓഫ് ചൈന (എവിഐസി) യാണ് എജി600 എന്ന പുതിയ വിമാനം നിര്‍മ്മിച്ചിരിക്കുന്നത്. 4500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിമാനത്തിന് കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും കാട്ടൂതീക്കെതിരെ പ്രവര്‍ത്തിക്കുന്നതിനും സാധിക്കും.
ബോയിങ് 737 ന്റെ വലിപ്പത്തിലുള്ളതാണ് വിമാനം. കടലില്‍ ലാന്‍ഡ് ചെയ്യുവാനും പറക്കാനും കഴിവുള്ള മറ്റ് ഏതൊരു വിമാനത്തെക്കാളും വളരെ വലുതാണ് ഇത്. വിമാനത്തിന്റെ ചിറകുകള് എച്ച്-4 ഹെര്‍ക്കുലീസിനെക്കാള്‍ ചെറുതാണ്.
ചൈനയിലെ ആഭ്യന്തരവിപണിയാണ് വിമാനം ലക്ഷ്യമിടുന്നത്. സമുദ്രവിഭവങ്ങള്‍ വികസിപ്പിക്കുന്നതിന് ഇവ ഏറെ പ്രയോജനപ്രദമായിരിക്കുമെന്നാണ് കണ്ക്കുകൂട്ടല്. അതുപോലെ പരിസ്ഥിതി നിരീക്ഷണത്തിനും വിഭവങ്ങള്‍ കണ്ടെത്തുന്നതിനും ഏറെ സഹായകരമാകും.ചൈനയുടെ അയല്‍ രാജ്യങ്ങളായ ജപ്പാനും വിയറ്റ്നാമും ഫിലിപ്പിന്‍സും ഇത്തരത്തിലുള്ള വിമാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.
ദക്ഷിണ ചൈനാക്കടലില്‍ വിവിധ ആവശ്യങ്ങള്‍ക്കും എജി 600 ഉപയോഗിക്കാമെന്ന പദ്ധതിയും ചൈനയ്ക്കുണ്ട്. സൈനികവും അല്ലാതെയുള്ള ആവശ്യങ്ങള്‍ക്കും ഇവ ഉപയോഗിക്കാനാവും. ഇത്തരത്തിലുള്ള 17 വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡറുകളും എവിഐസിയ്ക്ക് ലഭിച്ചതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: