കാബൂൾ: പ്രകടനം നടത്തിയ 80 ഷിയാ മുസ്ലിങ്ങൾ കൊല്ലപ്പെട്ട കാബൂളിൽ ഇന്നലെ കുപ്രസിദ്ധ ലഷ്കർ ഇ ഇസ്ലാം തലവൻ ഹാജി അമീർ മങ്ഗാൾ ഭാഗിനെ അമേരിക്കൻ ആളില്ലാ വിമാനം വെടിവെച്ചു കൊന്നു. അഫ്ഗാനിസ്ഥാനിലെ നങ്ഗാൻഹഡ് പ്രവിശ്യയിലാണ് സംഭവമെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പേർട്ടു ചെയ്യുന്നു. നിരോധിത സംഘടനയായ ലഷ്കൻ ഇ ഇസ്ലാം നിലവിൽ സക്രിയമല്ല.
ഇസ്ലാമിക് സ്റേറ്റ് ചാവേർ ആക്രമണത്തിൽ 80-പേർ സ്ഫോടനസ്ഥലത്തുതന്നെ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്നലെ രാജ്യത്ത് ദുഃഖാചരണം നടത്തി. കുറ്റവാളികൾക്കെതിരേ പ്രതികാരം ചെയ്യുമെന്ന് പ്രസിഡന്റ് അഷ്റഫ് ഘാനി രാജ്യത്തോടു പ്രഖ്യാപിച്ചു. വിവിധ സ്ഥലങ്ങളിൽനടന്ന ദുഃഖാചരണത്തിൽ ആയിരക്കണക്കിനു പേർ പങ്കുകൊണ്ടു.
കൊല്ലപ്പെട്ട ഭീകരൻ ഹാജി അമീർ മങ്ഗാൾ ഭാഗിന്റെ തലയ്ക്ക് പാക്കിസ്ഥാനും വൻ തുക ഇനാം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടത് മങ്ഗാളാണെന്ന് രഹസ്യാന്വേഷണ ഏജൻസികളും സർക്കാരും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജൂലൈ 22-ന് അഫ്ഗാനിലെ ഖൗദി ഖോല പ്രവിശ്യയിൽവെന്ന് ഇയാൾക്ക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പരിക്കിനെ തുടർന്ന് ഒളിത്താവളത്തിലേക്ക് മാറിയിരുന്നു. ഖൈബറിലെ ബാറാ താലൂക്കിൽപെട്ട അഫ്രീദി വർഗ്ഗക്കാരനാണിയാൾ. പ്രദേശത്ത് ഡ്രൈവർ ജോലിയിലായിരുന്ന ഹാജി അമീർ പിന്നീട് ലഷ്കർ ഇ ഇസ്ലാം എന്ന ഭീകര സംഘടന രൂപീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: