കൊച്ചി: രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഐഎസ് ബന്ധമുള്ള ഖുറേഷിയും പാലക്കാട് സ്വദേശി യഹിയയും ചേര്‍ന്ന് പ്രേരിപ്പിച്ചതായി കാണാതായ മെറിന്റെ സഹോദരനും തമ്മനം സ്വദേശിയുമായ എബിന് ജേക്കബിന്റെ മൊഴി. പാലാരിവട്ടം പോലീസിന് നല്കിയ മൊഴിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ എബിന് പോലീസിന് നല്‍കിയത്.
ഭാരതം അന്ധവിശ്വാസങ്ങളുടെ നാടാണെന്നും ഇതു മാറ്റാനായി തയ്യാറെടുക്കണമെന്നും പറഞ്ഞായിരുന്നു സക്കീര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ പഠനം. തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാനും ഐഎസില്‍ ചേരാനും നിര്‍ബന്ധിച്ചു. മുംബൈയിലെ ഖുറേഷിയുടെ വസതിയിലുള്ള ലൈബ്രറിയില്‍ വച്ച് അയാള്‍ ഖൂറാന്‍ ഉള്‍പ്പടെയുള്ള മത ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തി. ഇസ്ലാമിക രാജ്യനിര്മ്മിതിക്കായി മറ്റ് മതങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തതായി എബിന് വെളിപ്പെടുത്തിയിട്ടുണ്ട്.
കൊച്ചയിലെ വിദ്യാഭ്യാസ കാലത്താണ് ബെസ്റ്റിന്, മെറിനെ പരിചയപ്പെട്ടത്. പിന്നീട് ബെസ്റ്റിന് മതം മാറി യഹിയായി. മുംബൈയില്‍ ജോലി ചെയ്തിരുന്ന മെറിനെ അവിടെയത്തിയാണ് ബെസ്റ്റിന് നിര്‍ബന്ധിച്ച് മതംമാറ്റിയത്. ഇതിനുശേഷം തന്നെയും മുംബൈയിലെത്തിച്ചു.
അന്ധേരിയിലുള്ള ഖുറേഷിയുടെ അടുത്തെത്തിച്ചതും യഹിയയാണെന്ന് എബിന് നല്കിയ മൊഴിയില്‍ പറയുന്നു. ചതി മനസിലാക്കിപ്പോഴാണ് നാട്ടിലേക്ക് തിരിച്ചെത്തി.
എന്നാല്‍ ഇതിനൊടകം സഹോദരിയുടെ മനസ് ഇവര്‍ മാറ്റുകയും രാജ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന തരത്തിലേക്ക് രൂപപ്പെടുത്തുകയും ചെയ്തു. തീവ്രനിലപാടിലേക്ക് മാറിയ മെറിന് സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആയുധമെടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു. ഇതിനിടെ നാട്ടില്‍ മടങ്ങിയെത്തിയെങ്കിലും കാസര്‍കോട്ടേക്ക് സഹോദരിയെ നിര്‍ബന്ധിച്ചു കൊണ്ടുപോയെന്നും മൊഴിയില്‍ പറയുന്നുണ്ട്.
പിന്നീട് ശ്രീലങ്കയിലേക്ക് പോയി. എബിന് നല്കിയ ഈ നിര്‍ണായമൊഴിയുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തി ഖുറേഷിയെയും പിന്നീട് റിസ്വാന് ഖാനെയും കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: