ജോധ്പുർ: മാനുകളെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരരാജാവ് സൽമാൻ ഖാനെ രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തനാക്കി. എന്നാൽ വിധി കേൾക്കാൻ സൽമാൻ ഖാൻ കോടതിയിൽ ഹാജരായിരുന്നില്ല.
നേരത്തെ കീഴ് കോടതി രണ്ട് കേസുകളിൽ സൽമാന് ഒന്നും അഞ്ചും വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ കോടതി വിധിയെ വെല്ലുവിളിച്ചാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ 1998 ഒക്ടോബർ 1, 2 തീയതികളിൽ മറ്റ് ബോളിവുഡ് താരങ്ങൾക്കൊപ്പം ചേർന്ന് മാനുകളെ കൊന്നുവെന്നാണ് കേസ്.
ജോധ്പുരിനടുത്തുള്ള കങ്കാണി ഗ്രാമത്തിൽ രണ്ട് മാനുകളും വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെട്ട മറ്റൊരു മൃഗവും വേട്ടയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു. ലൈസൻസ് കാലാവധി തീർന്നതും ലൈസൻസില്ലാത്തതുമായ ആയുധങ്ങൾ സൽമാൻ ഖാൻ കൈവശം വെച്ചുവെന്നും കുറ്റപത്രത്തിൽ സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: