മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ ഇസ്രേയൽ സ്വദേശിനിയായ യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കി. കാറിൽ ലിഫ്റ്റ് നൽകാമെന്ന വ്യാജേനെയാണ് യുവതിയെ അക്രമികൾ പീഡനത്തിനിരയാക്കിയത്.
യുവതി സുഹൃത്തിനൊപ്പം ഷിംലയിൽ നിന്നും മണാലിയിൽ എത്തിയതായിരുന്നു. തുടർന്ന് മണാലിയിൽ നിന്നും കീലോങിലേക്ക് പോകാനായി ഞായറാഴ്ച രാവിലെ ബസ് കാത്തു നിൽക്കുമ്പോൾ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത പ്രതികൾ യുവതിയെ കാറിലേക്ക് വലിച്ചിഴച്ച് കയറ്റി ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കുട്ടമാനഭംഗം ചെയ്യുകയായിരുന്നു.
മാനഭംഗത്തനിനുശേഷം വഴിയിൽ ഉപേക്ഷിച്ച യുവതിയെ പ്രദേശവാസികൾ മണാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് യുവതിയെ വിദഗ്ദ്ധ പരിശോധനക്കായി സുന്ദർ നഗറിലേക്ക് കൊണ്ട് പോയി. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: