കോട്ടയം: കാരുണ്യത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് കോട്ടയം അതിരൂപത തുടര്‍ന്ന് പോരുന്ന അജപാലന പ്രേക്ഷിത ദൗത്യം മഹത്തരമെന്ന് സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ. പാപ്പുവാ ന്യൂഗിനിയായുടെ അപ്പസ്തോലിക് നുണ്‍ഷ്യോയും റസ്സിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി നിയമിതനായ കോട്ടയം അതിരൂപതയിലെ മാര്‍ കുര്യന് വയലുങ്കലിന്റെ മെത്രാഭിഷേക ശുശ്രൂഷകളോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ സംഘടിപ്പിച്ച മെത്രാഭിഷേകചടങ്ങില് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യുമൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട ചടങ്ങിനോടനുബന്ധിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്ജ്ജ്ആലഞ്ചേരി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ പ്രസിഡന്റ് മരിയ കാലിസ്റ്റ് സൂസെപാക്യം എന്നിവര്‍ സന്ദേശം നല്കി. ഈജിപ്തിലെ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് മൈക്കിള്ലൂയിസ് ഫിറ്റ്സ്ജെറാള്‍ഡും സിബിസിഐ സെക്രട്ടറി ജനറല്‍ റൈറ്റ്. റവ. ഡോ. തെയഡോര്‍ മസ്ക്കെരാനാസും ശുശ്രൂഷയില്‍ സഹകാര്‍മ്മികരായി. ബസേലിയോസ് മാര്‍ തോമാ പൗലോസ് രണ്ടാമന്, ആര്‍ച്ച്ബിഷപ്പുമാരായ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, തോമസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, മാര്‍ ജോസഫ് പൗവ്വത്തില്‍, ബിഷപ് മൈക്കിള്‍ മുള്‍ഹാള്‍, മാര്‍ മാത്യുഅറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, യോഹന്നാന് മാര്‍ ക്രിസോസ്റ്റം, മാര്‍ ജോസഫ് മാര്‍ തോമസ്, റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, റവ. ഡോ. ജോസഫ് കാരിക്കശേരി, റവ. ഡോ. സ്റ്റാന്‍ലി റോമന്‍, റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, റവ.ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍, റവ.ഡോ. സൈമണ്‍ കായിപ്പുറം, മാര്‍ തോമസ് ചക്യത്ത്, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജേക്കബ് മുരിക്കന്‍, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ തിയോഫെലസ്, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഇവാനിയോസ്, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുളിക്കല്‍, ന്യുണ്‍ഷ്യേച്ചര്‍ ഇന്ത്യ ഓഫീസ് പ്രതിനിധികളായ മോണ്‍സിഞ്ഞോര്‍ മൗറോ ലാലി, മോണ്‍സിഞ്ഞോര്‍ ഹെന്ററിക് ജഗോദ്സിന്‍സ്കി, ജസ്റ്റീസ് കെ.ടി തോമസ്, കോട്ടയം ജില്ലാപോലീസ് മേധാവ് രാമചന്ദ്രന് ഐ.പി.എസ്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തുടങ്ങി മത-സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: