ചെറുതോണി: കഴിഞ്ഞ ദിവസം ചെറുതോണി- അടിമാലി ബസ്സ്റ്റോപ്പിന് സമീപം അനധികൃതമായി രാത്രിയില്‍ നിര്‍മ്മിച്ച കുരിശ് പൊളിച്ചുനീക്കി. കുരിശ് പൊളിച്ചു നീക്കാതിരിക്കാന്‍ പള്ളി വികാരിയും, അനുയായികളും നീക്കം നടത്തിയെങ്കിലും ഹിന്ദു ഐക്യവേദിയുടെ ജില്ലാ സെക്രട്ടറി കണ്ണന്റെ ഇടപെടലാണ് പൊളിച്ചുനീക്കലിന് വഴിയൊരുക്കിയത്. സുപ്രീംകോടതി വിധിയെ മാനിക്കാതെ പണിത കുരിശ് മാറ്റിയില്ലായെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സന്ദേശം നല്‍കിയതോടെ, ജില്ലാ കളക്ടര്‍ കുരിശു നിര്‍മ്മിച്ചവരെ വിളിച്ചുവരുത്തി. ഇപ്പോള്‍ നടത്തിയ നിര്‍മ്മാണം അനധികൃതമാണെന്നും നിങ്ങള്‍തന്നെ കുരിശ് പൊളിച്ചുമാറ്റി സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചു. അതിനു തയ്യാറാകാതെ വന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും എന്ന മുന്നറിയിപ്പാണ് കുരിശ് മാറ്റാന്‍ സ്ഥാപിച്ചവര്‍തന്നെ തയ്യാറായത്. ഒരു രാത്രിയില്‍ സ്ഥാപിച്ച കുരുശ് പിറ്റേരാത്രിയില്‍ തന്നെ പിഴുത് മാറ്റിയതും, ജില്ലാ കളക്ടറുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടുകൂടിയാണ് ഇത്. ഹിന്ദുക്കളുടെ മാത്രമല്ല ഇന്ത്യന്‍ നീതിന്യായത്തെ അംഗീകരിക്കുന്നവരുടെ കൂടി വിജയമാണ് ഇതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: