ചെന്നൈ: ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിനുള്ള തെരച്ചിൽ നാലാം ദിവസവും തുടർന്നു. നാവികസേനയുടെ 13 കപ്പലുകളും തീരസംരക്ഷണ സേനയുടെ രണ്ടു കപ്പലുകളും വ്യോമസേനയുടെ 12 യുദ്ധവിമാനങ്ങളുമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. തെരച്ചിൽ നടത്തുന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിപ്പിച്ചച്ചു.
ഇതേവരെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന് തീരസംരക്ഷണ സേന ഇൻസ്പെക്ടർ ജനറൽ രാജൻ ബർഗോത്ര പറഞ്ഞു. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസമാകുന്നു.
29 വേ്യാമസേനാ ഉദ്യോഗസ്ഥരുമായി ചെന്നൈയിലെ താംബരത്തു നിന്നു പോർട്ട്ബ്ലെയറിലേക്ക് പുറപ്പെട്ട വിമാനം ഒരു മണിക്കൂറിനകം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫൊർമേഷൻ സർവ്വീസസ് തുടങ്ങിയ ഏജൻസികളുടെ സഹായമുണ്ടെന്നും ബർഗോത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: