കണ്ണൂര്‍: കൃഷിയില്‍ നിന്ന് അകന്നുപോയിരുന്ന ഒരു ജനതയെ അതിലേക്ക് തിരിച്ചുകൊണ്ട് വന്നത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണെന്ന് പി.കെ.ശ്രീമതി എംപി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി ടീച്ചര്‍.
ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കേരളത്തില്‍ കാര്‍ഷിക മേഖലയിലേക്ക് ആളുകള്‍ തിരിച്ചു വന്നത്. കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെ തരിശ് ഭൂമിയിലടക്കം കൃഷി നടത്താന്‍ കഴിഞ്ഞു. പച്ചക്കറി, പാല്, മുട്ട എന്നിവയുടെ ഉല്‍പ്പാദനത്തില്‍ കാര്യമായ വര്‍ധന ഉണ്ടാക്കാനും സാധിച്ചു.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യവികസനം, ഗുണനിലവാരം ഉയര്‍ത്തല്‍ എന്നിവയിലും പ്രകടമായ മുന്നേറ്റം ഉണ്ടാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെയടക്കം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞു. 20 വര്‍ഷം മുമ്പ് ജില്ലയില്‍ എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടിയിരുന്ന് സ്കൂള്‍ വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു. മുഴുവന്‍ കുട്ടികളും തോറ്റ വിദ്യാലയങ്ങളുമുണ്ടായിരുന്ന. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് തന്നെ ഒന്നാമതെത്താന്‍ നമുക്ക് കഴിഞ്ഞു. ചോര്‍ന്നൊലിക്കുന്ന ക്ലാസ് റൂമുകളുടെ സ്ഥാനത്ത് മികച്ച കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കുന്നതിലും നല്ല മുന്നേറ്റമുണ്ടാക്കാനായി.
എന്നാല്‍ ഇപ്പോഴും ശോചനീയാവസ്ഥയിലുള്ള ചില സാമൂഹ്യ വിഭാഗങ്ങളുണ്ട്. ഇവരുടെ ജീവിത നിലവാരത്തില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയുന്ന പ്രൊജക്ടുകള്‍ ജില്ലാ പഞ്ചായത്തും ഇതര തദ്ദേശ സ്ഥാപനങ്ങളും രൂപീകരിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: