പയ്യന്നൂര്‍: കൊലവിളി നടത്തിയും ഭീഷണിപ്പെടുത്തിയും ബിജെപിയെ തകര്‍ക്കാമെന്ന സിപിഎം ധാര്‍ഷ്ട്യം എന്തുവിലകൊടുത്തും നേരിടുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു. പാടത്ത് പണിയെടുത്താന്‍ വരമ്പത്ത് കൂലി നല്‍കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം പുച്ഛിച്ചുതള്ളുകയാണ്. സിപിഎമ്മിന് പാടങ്ങള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. ഇത് മനസ്സിലാക്കാതെയാണ് അവര്കൊലവിളി നടത്തുന്നത്. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ കോടിയേരി ബാലകൃഷണന് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് മറുപടിയായാണ് സത്യപ്രകാശ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സിപിഎംഅക്രമങ്ങള് അവസാനിപ്പിച്ചില്ലെങ്കില്‍ അണികളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്നും തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ കാല്ക്കീഴില് നിന്നും മണ്ണിളകിപ്പോകുന്നതിന്റെ പരിഭ്രാന്തിയിലാണ് സിപിഎം നേതൃത്വമെന്നും സത്യപ്രകാശ് ചൂണ്ടിക്കാട്ടി. നിയമം കയ്യിലെടുക്കുന്നതും ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായ ചരിത്രം ബിജെപിക്കില്ലെന്നും സിപിഎമ്മിന്റെ ഇതേ സമീപനം സംഘപരിവാര്‍ സംഘടനകള്‍ കൈക്കൊണ്ടാല്‍ ഭാരതത്തിലെ സിപിഎമ്മിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നേതൃത്വം ചിന്തിക്കണമെന്നും സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: