തിരുവനന്തപുരം: മുന്‍കൗണ്‍ സിലര് ചന്ദ്രന്റെ നന്മയേറിയ പ്രവര്‍ത്തനം തുടര്‍ന്നും നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി ബിജെപി സ്ഥാനാര്‍ത്ഥി ആശാനാ
ഥ്. ചന്ദ്രന്റെ പ്രവര്‍ത്തനം എല്ലാ ജനപ്രതിനിധികള്‍ക്കും മാതൃകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് വാര്‍ഡിലുള്ളവര്‍ കൗണ്‍സിലറെ തിരക്കി വീട്ടില്‍ വരുന്നത് ചന്ദ്രന് ഇഷ്ടമില്ലായിരുന്നു. വാര്‍ഡിന്റെ വിവിധ സ്ഥലങ്ങളില്‍ ഫ്ളക്സ് സ്ഥാപിച്ച് ചന്ദ്രന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയതോടൊപ്പം ആവശ്യങ്ങള്‍ക്ക് ആരും എന്ന് തിരക്കി വരണ്ടാ എന്നും ഏത് രാത്രിയും വന്ന് കണ്ടുകൊള്ളാമെന്നും രേഖപ്പെടുത്തുകയായിരുന്നു. രേഖപ്പെടുത്തല്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ പ്രാവര്‍ത്തികമാക്കിയ കൗണ്‍സിലാറായിരുന്നു ചന്ദ്രന്. ഇത്തരത്തില്‍ ജനസേവനത്തിന് മാതൃകയായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ദാരുണ അന്ത്യം. ചന്ദ്രന്റെ മരണത്തോടെ മുടങ്ങിയ പദ്ധതികളില്‍ നിന്ന് തുടങ്ങും എന്ന വാഗ്ദാനവുമായാണ് ആശാനാഥിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ചന്ദ്രന്റെ സ്മരണയില്‍ വോട്ടര്‍മാര്‍ ആശാനാഥിനെ നോക്കികാണുന്നു.
അഞ്ചുമാസം കൊണ്ട് വാര്‍ഡിലെ 28 റോഡുകളുടെ അറ്റകുറ്റപണികളും ടാറിംഗും പൂര്‍ത്തിയാക്കാന്‍ ചന്ദ്രനു കഴിഞ്ഞിരുന്നു. ബാക്കിയുണ്ടായിരുന്നത് വിനായകനഗര്‍ റോഡ്. ഈ റോഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനിടയിലാണ് ചന്ദ്രനെ മരണം വേട്ടയാടിയത്. പ്രധാനമന്ത്രി ആവാസ് യോജന വഴി വീടില്ലാത്തവര്‍ക്ക് വീടുകള്‍ നല്കുന്ന പദ്ധതിക്കു തുടക്കമിടുകയും അര്‍ഹരായ മുഴുവന്‍ ആള്‍ക്കാരുടെ പേരു വിവരങ്ങള്‍ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനും സാധിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം അക്കമിട്ട് പൂര്‍ത്തിയാക്കും എന്ന വാഗ്ദാനം നല്‍കിയാണ് ആശാനാഥ് വോട്ടര്‍മാരെ സമീപിക്കുന്നത്.
തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണെങ്കിലും ചന്ദ്രനോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പന്നത ആശാനാഥിനെ വാര്‍ഡിലെ പുതുമുഖക്കാരിയാക്കുന്നില്ല. മറ്റ് മുന്നണിസ്ഥാനാര്‍ത്ഥികളെ അത്ഭുതപ്പെടുത്തുന്നതും ഇതാണ്. ഇടഗ്രാമത്തുനിന്നായിരുന്നു പര്യടനത്തിനു തുടക്കമായത്. നരിപ്പില്‍, പാപ്പനംകോട്, ആഴാംകല്, നീറമണ്‍കര, കൈമനം, വിനായകനഗര്‍, ശങ്കര്‍നഗര്‍, അമൃതനഗര്‍, വഴി കുറ്റിക്കാട് പര്യടനം സമാപിച്ചു. സമാപന സമ്മേളനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം ഭീമന്‍രഘു, നഗരസഭാ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് അഡ്വ. ഗിരികുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സിമിജ്യോതിഷ്, ജില്ലാ വൈസ്പ്രസിഡന്റ് പൂന്തുറശ്രീകുമാര്, നീറമണ്‍കര ഹരി, പാപ്പനംകോട് ഏര്യാപ്രസിഡന്റ് രാജേഷ്, ബിജു.ബി.ആര് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: