കോഴിക്കോട്: കേരളത്തിലുള്ള മറുനാടന്‍ തൊഴിലാളികളുടെ തൊഴില്‍ സ്വഭാവം മാറുന്നു. ‘കുറഞ്ഞ കൂലി, കൂടുതല്‍ അദ്ധ്വാനം’ എന്ന വിശേഷണമായിരുന്നു അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്ക്. സമയം നോക്കാതെ ‘എല്ല് മുറിയെ’ പണിയെടുക്കുന്ന ഇവര്‍ക്ക് താരതമ്യേന കുറഞ്ഞ കൂലി കൊടുത്താല്‍ മതിയായിരുന്നു.
ഏത് തൊഴിലെടുക്കാനും തയ്യാര്‍. ഈ സ്ഥിതിയാണിപ്പോള്‍ മാറുന്നത്. നാട്ടുകാരായ തൊഴിലാളികളെ പോലെ നിശ്ചിത സമയം മാത്രം ജോലി ചെയ്ത് കണക്ക് പറഞ്ഞ് കൂലി വാങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍. ഏത് തൊഴിലും സ്വീകരിക്കുമെന്ന നിലപാടും മാറ്റി.
മറുനാട്ടുകാരെ ‘കേരളീയ വല്‍ക്കരിക്കു’ന്നതിന് നാട്ടുകാരായ തൊഴിലാളികളുടെ പങ്ക് വലുതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതര സംസ്ഥാനക്കാര്‍ കൂടുതല്‍ സമയം തൊഴിലെടുക്കുന്നതില്‍ നാട്ടുകാരായ തൊഴിലാളികള്‍ക്ക് എതിര്‍പ്പില്ലെങ്കിലും പ്രതികൂല സാഹചര്യം വന്നത് തിരിച്ചടിയായി.
മറുനാടന്‍ തൊഴിലാളികളുടെ പേരില്‍ തൊഴില്‍ കുറയുകയും തൊഴില്‍ ഉടമയാല്‍ ചോദ്യം ചെയ്യപ്പെടുന്നസ്ഥിതിയും ഉണ്ടായതാണ് നാട്ടുകാരായ തൊഴിലാളികളുടെ മനോഭാവം മാറ്റിയത്. തങ്ങള്‍ പണിയെടുക്കുന്നതു പോലെ നിശ്ചിത സമയം പാലിക്കണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ പണിയെടുക്കാന്‍ ബുദ്ധിമുട്ടേണ്ടിവരുമെന്ന മുന്നറിയിപ്പാണത്രെ നാട്ടുകാരായ തൊഴിലാളികള്‍ നല്‍കുന്നതെന്ന് സംസ്ഥാനത്തൊട്ടാകെ മറുനാടന്‍ തൊഴിലാളികളെ നല്കുന്ന ഇടനിലക്കാര്‍ പറയുന്നു. മറുനാടന്‍ തൊഴിലാളികള്‍ക്കായി തൊഴില്‍ ഉടമയില്‍ നിന്ന് കൂലി കുറച്ച് വാങ്ങരുതെന്ന നിര്‍ദ്ദേശവുമുണ്ട്.
കേരളത്തിലുള്ള തൊഴിലാളി സംഘടനകളില്‍ മറുനാടന്‍ തൊഴിലാളികളെ അംഗമാക്കുന്നതും സജീവമായിട്ടുണ്ട്. ‘നിശ്ചിത സമയം ജോലിയും കൂലിയും’ എന്ന സാഹചര്യത്തിലേക്കാണ് ഇതെല്ലാമെത്തിക്കുന്നതെന്ന് ഇടനിലക്കാരന് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ സ്വഭാവത്തിലുള്ള മാറ്റം വടക്കന്‍ കേരളത്തില്‍ വ്യാപകമായി പ്രകടമായിട്ടുണ്ട്.
തമിഴ്നാട്, കര്‍ണ്ണാടക, ബംഗാള്‍, അസ്സാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ തൊഴില്‍ തേടിയെത്തിയവരില്‍ ഭൂരിഭാഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: