തിരുവനന്തപുരം : തിങ്കളാഴ്ച രാവിലെ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ അഭിഭാഷകന്റെ നടപടി തീര്‍ത്തും അപലപനീയവും മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ലംഘനവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സുപ്രധാന രാജ്യസുരക്ഷാക്കേസിലെ പ്രതികളെ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനായി കോടതിയിലെത്തിയ പത്രപ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദ്ദേശ പ്രകാരമാണ് തടഞ്ഞതെന്നായിരുന്നു പോലീസ് കമ്മീഷണര്‍ പറഞ്ഞത്. അഭിഭാഷകര്‍ ആക്രമിക്കുമെന്ന് പറഞ്ഞാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തൊട്ടടുത്ത ദിവസം തന്നെ കാറ്റില്പ്പറത്തിയിരിക്കയാണ്.
കോടതി വളപ്പില്‍ ക്രിമിനല്‍ പ്രതികള്‍ക്ക് വരാം അഭിഭാഷകര്‍ക്ക് വരാം, പൊതുജനത്തിന് വരാം പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം പറ്റില്ലെന്നത് ഏത് ജനാധിപത്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയാണ് വേണ്ടത്. അതിനായി ചീഫ് ജസ്റ്റീസും മുഖ്യമന്ത്രി ഇപ്പോഴരങ്ങേറുന്ന നാടകങ്ങള്‍ക്ക് തിരശീല ഇടാന്‍ നിര്‍ദ്ദേശിക്കണമെന്നും പത്രിക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: