തിരുവനന്തപുരം: ഹിന്ദുസമൂഹത്തെ തെരുവില്‍കിടക്കുന്ന ചെണ്ടയെ പോലെ ആര്‍ക്കും കയറി കൊട്ടാവുന്നതല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഇതു പറയുന്നവരെ ആര്‍എസ്എസ്സുകാരെന്ന് ചിത്രീകരിക്കുന്നത് അവരുടെ അജ്ഞത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് മതേതരത്വത്തിന് വിരുദ്ധമാകില്ലെ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായികുന്നു പ്രസിഡന്റ്.
ദേവസ്വം ബോര്‍ഡിന്റെ ഹൈന്ദവത എന്നാല്‍ രാഷ്ട്രീയമല്ല. ഭക്തിയും ആരാധനയുമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ നിര്‍ബന്ധമാക്കും. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക് മാത്രമെ ഉപദേശക സമിതികളില്‍ സ്ഥാനമുണ്ടാവുകയൂള്ളൂ.
സമിതികളില്‍ അംഗങ്ങളായവരുടെ വീടുകളിലെ കൂട്ടികളെ നിര്‍ബന്ധമായും മതപാഠശാലകളില്‍ അയയ്ക്കണം. മതപാഠശാലയ്ക്കൊപ്പം ഡിടിപി പഠനകേന്ദ്രവും സ്ഥാപിക്കും. പഠിപ്പിച്ച് തുടങ്ങുന്നത് ഗായത്രിമന്ത്രം ടൈപ്പ് ചെയ്യുന്നതിലൂടെയായിരിക്കും. സര്‍ക്കാര്‍ എതിരഭിപ്രായം പറഞ്ഞാലും ദേവസ്വം ബോര്‍ഡും ഒരു ഭരണഘടനാ സ്ഥാപനമാണ്. ആചാരനുഷ്ഠാനങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സ്ഥാപനവുമായി ബന്ധപ്പെട്ടവരാണെന്ന് പ്രസിഡന്റ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: