തിരൂര്‍: സിപിഎമ്മുകാര്‍ ബസില്‍ കയറി കണ്ടക്റ്ററെയും ചെക്കറെയും വെട്ടി. തിരൂരിലാണ് സംഭവം. തിരൂര്‍-പുറത്തൂര്‍ റൂട്ടിലോടുന്ന ലൈഫ്ലൈന് ബസിന്റെ കണ്ടക്റ്റര്‍ പറവണ്ണ സ്വദേശി കുട്ടാത്തില് നൗഫല്‍ (27), ചെക്കറായ ആലിന്‍ചുവട് കുഞ്ഞാലത്ത് ജംഷീര്‍ (24) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇന്നലെ വൈകിട്ട് പുറത്തൂരില്‍ നിന്നു തിരൂരിലേക്ക് വന്ന ബസ് പൊറ്റേത്ത്പടി സ്റ്റോപ്പിലെത്തിയപ്പോള്‍ ആയുധധാരികളായ ആറംഗസംഘം കയറി. സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രക്കാരുടെ മുന്നിലിട്ട് നൗഫലിനെയും ജംഷീറിനെ വെട്ടുകയായിരുന്നു. ഭയന്ന് നിലവിളിച്ച യാത്രക്കാരെ സംഘത്തിലൊരാള്‍ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
പക്ഷേ, രണ്ടുപേരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നൗഫല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നൗഫല്‍ ലീഗ് പ്രവര്‍ത്തകനാണ്. രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച് ബസ് തൊഴിലാളികള്‍ തിരൂരില്‍ പ്രകടനം നടത്തി. സംയുക്ത ട്രേഡ് യൂണിയന് പണിമുടക്കിന് ആഹ്വാനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: