കൊല്ലം: അധികാരത്തിലെത്തിയാലുടന്‍ കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കശുവണ്ടി തൊഴിലാളികളോട് കാട്ടിയ വഞ്ചനക്ക് മാപ്പ് പറയണമെന്ന് ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെളിയാംകുളം പരമേശ്വരന്.
സ്വയംവര ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണത്തിന് മുമ്പെങ്കിലും കശുവണ്ടി തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണമെന്നും ഓണത്തിന് മുമ്പായി തൊഴിലാളികള്‍ക്ക് പതിനായിരം രൂപ ബോണവും 25000 രൂപ ഇടക്കാലാശ്വാസവും സൗജന്യ റേഷന്‍ നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കശുവണ്ടി തൊഴിലാളികളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് 29ന് നിയോജകമണ്ഡല കേന്ദ്രങ്ങളില്‍ കശുവണ്ടി തൊഴിലാളികളെ ഉള്‍പ്പെടുത്തി ധര്‍ണ്ണ നടത്താന്‍ യോഗം തീരുമാനിച്ചു.
കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിര സഹായം എത്തിക്കണം. ഇരവിപുരം-കൊല്ലം തീര പ്രദേശം സന്ദര്‍ശിച്ച് കടല്‍ക്ഷോഭ ദുരിതങ്ങള്‍ നേരില്‍കണ്ട കേന്ദ്രമന്ത്രി സദാനന്ദഗൗഡ പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കാമെന്നും അതിലേക്കായി സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സഹായം നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കേരളസര്‍ക്കാര്‍ ഇത് ഗൗരവമായി കണ്ടില്ലെന്നും സഹായം അഭ്യര്‍ത്ഥിച്ചില്ലെന്നും യോഗം കുറ്റപ്പെടുത്തി.
ഇരവിപുരം തീരത്തുള്ള കപ്പല്‍ നീക്കം ചെയ്യാന്‍ ഉടന്‍ നടപടി സ്വീകരിക്കണം. മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ച ഡാനിയുടെയും ക്രിസ്റ്റഫറിന്റെയും കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ദക്ഷിണമേഖലാ സംഘടനാസെക്രട്ടറി പത്മകുമാര്‍, ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, ദേശീയ കൗണ്‍സില്‍അംഗം ശിവദാസന്‍, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.കിഴക്കനേല സുധാകരന്, ബി.ബി.ഗോപകുമാര്‍, രാജേശ്വരി രാജേന്ദ്രന്, കോകില എസ്.കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.അരുള്‍, സുജിത്ത് സുകുമാരന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.ജി.ഗോപകുമാര്‍, ശ്രീനാഗേഷ്, ഇടവന സുരേന്ദ്രനാഥ്, അഡ്വ.രൂപാ ബാബു, ലതാമോഹന്‍, ജില്ലാ സെക്രട്ടറിമാരായ നെടുമ്പന ഓമനക്കുട്ടന്, അഡ്വ.വയയ്ക്കല്‍സോമന്‍, ശശികലാറാവു, ആയൂര്‍മുരളി, ബിജു നീലാംബരന്‍, ട്രഷറര്‍ അനില്‍വാഴപ്പള്ളി, യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അഡ്വ.ആര്.എസ്.രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: