ശ്രീമദ് ഭാഗവതത്തെ ഹൃദയത്തിലേക്ക് ആവാഹിച്ച ഭാഗവത പണ്ഡിതൻ വേങ്ങേരി ശ്രീധരൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ത്രിപക്ഷയജ്ഞം കാലങ്ങളായി നടന്നു വരുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം(ഒക്റ്റോബർ 4ന്) തുടക്കംകുറിച്ച ഭാഗവതപാരായണവും പ്രഭാഷണവും തുടർന്നു വരികയാണ്. ഗുരുവായൂർക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ദേവസ്വത്തിന്റെ വേദ പാഠശാലയിലാണ് വേദി ഒരുക്കിയിരിക്കുന്നത്.
369 ദിവസം നീണ്ടുനിൽക്കുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം രാവിലെ 8മണിമുതൽ വൈകീട്ട് 430ന് സമാപിക്കുന്ന വിധത്തിലാണ് വായനയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഭാഗവതരംഗത്തെ നിവധി ആചാര്യന്മാർ വിവിധദിവസങ്ങളിലായ് ഇതിൽ സംബന്ധിച്ചുവരുന്നുണ്ട്. എന്നാൽ ലോകത്തിലെവിടേയുള്ള ഭക്തർക്കും ഇതുകാണുന്നതിന് ആധുനിക സംവിധാനം(www.satsangonline.com)ഒരുക്കിയിട്ടുണ്ട്. ശ്രീമദ് ഭാഗവതം കേൾക്കുന്നതിന് ഇതുപോലെനല്ല സംവിധാനം മറ്റൊരിടത്തും കാണില്ലെന്ന് ഈരംഗത്തെ പണ്ഡിതന്മാർ പറയുന്നു. ഉച്ചസമയത്തെ ഇടവേളകളിൽ സഹസ്രനാമത്തെ വ്യാഖ്യാനിച്ചുവരുന്നുമുണ്ട്.
ശീമദ് ഭാഗവതം സപ്താഹരീതിയിലാണ് അവതരിപ്പിച്ചു വരുന്നത്. പദ്മ പുരാണത്തിലെ ശ്രീമദ്ഭാഗവതമാഹാത്മ്യം ആറാം അദ്ധ്യായം സപ്താഹം എങ്ങനെ നടത്തണമെന്ന് അനുശാസിക്കുന്നുണ്ട്. ഇവകൂടാതെ നവാഹങ്ങളും ഭാഗവത ജ്ഞാനയജ്ഞങ്ങളും നടന്നുവരുന്നു. എന്നാൽ 41 ദിവസം ഭാഗവതത്തിനും തലേന്ന് മുഴുവൻ സമയവും മാഹാത്മ്യത്തെയും പറയുന്നു. അങ്ങനെ ത്രിപക്ഷം ഭഗവാന്റെ കഥാകഥനം എന്നത് അപൂർവത തന്നെയാണ്.
ഒരുപക്ഷം 14 ദിവസമാണ്. എന്നകണക്കിൽ ത്രിപക്ഷം 42 ദിവസം എന്ന കാലയളവിനെ സൂചിപ്പിക്കുന്നു. ഒരുദിവസം രണ്ടുമണിക്കൂർനേരം വച്ച് നാലു പണ്ഡിതന്മാർ വന്ന് അതായത് 41 ദിവങ്ങളിലെ 328 മണിക്കൂർ ഇത് അത്ഭുതം തന്നെയെന്ന് പറയുന്നു. ഭാഗവതത്തെ വിശദമായി പറയുവാൻ ഈ വേദി ഗുണപ്രദമെന്ന് ആചാര്യന്മാരും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: