വണ്ടിപ്പെരിയാര്‍: തോട്ടം തൊഴിലാളിയായ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി രണ്ടാംമൈല്‍ പാലയ്ക്കതൊണ്ടില് അമീന്(29) ആണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. കഴിഞ്ഞ 18 നാണ് കേസിനാസ്പദമായ സംഭവം. തോട്ടം തൊഴിലാളിയായ യുവതിയെ ജോലിക്ക് പോകുന്നതിനിടയില്‍ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ കഴിഞ്ഞ ദിവസം നെല്ലിമലക്ക് സമീപത്ത് വെച്ച് സംശാസ്പദമായ സാഹചര്യത്തില്‍ അമീനെ പോലീസ് കണ്ടെത്തുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനിടയില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. നിരവധി കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കട്ടപ്പന, പെരുവന്താനം, കുമളി എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. കോട്ടയത്തുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 5-ാം തീയതിയാണ് അമീന് ജയില്‍ മോചിതനായത്. മാല മോഷണ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലില്‍ ഇയാളോടൊപ്പമുണ്ടായിരുന്ന കൂട്ടു പ്രതിയെ കുറിച്ചും പോലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അഡീഷണല്‍ എസ്.ഐ.സൈഫുദ്ധീന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: