തൊടുപുഴ: തൊടുപുഴ-മൂലമറ്റം റൂട്ടില്‍ അപകട പരമ്പര. ഞായര്‍, തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി നാല് വാഹനാപകടങ്ങളാണ് ഈ റൂട്ടില്‍ സംഭവിച്ചിട്ടുള്ളത്. ഇതില്‍ ഒരെണ്ണം കഞ്ചാവ് കഴിച്ച് ലക്ക് കെട്ട് വാഹനമോടിച്ചതിനാലും മറ്റൊന്ന് മദ്യപിച്ച് വാഹനമോടിച്ചതിനാലും സംഭവിച്ചത്. കഞ്ചാവ് ഉപയോഗിച്ച് ലക്ക് കെട്ട് വാഹനമോടിച്ച് ഭീകരാന്തരീക്ഷം ശ്രീഷ്ടിച്ച അറക്കുളം വലിയമഠത്തില് അമല്‍രാജ് (21) നെ കാഞ്ഞാര്‍ പോലബസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെ തൊടുപുഴയില്‍ നിന്നും മുട്ടത്തേക്ക് വരികയായിരുന്നു മുട്ടം സ്വദേശി റ്റി.എ അലിയാരും മാതാവ് ഫാത്തിമയും സഞ്ചരിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. തൊടുപുഴ മാരിയ കലുങ്കിന് സമീപമാണ് അപകടം സംഭിച്ചത്. ഇടിച്ച നാനോ കാര്‍ നിര്‍ത്താതെ പോയതായും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും അലിയാര് പറഞ്ഞു. തലക്കും കാലിനും പരിക്കേറ്റ ഫാത്തിമയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ഇന്നലെ ഉച്ചയോടെ ജീപ്പിടിച്ച് കാല്നടയാത്രക്കാരന് പരിക്കേറ്റു. മുട്ടം സ്വദേശി ഒറ്റത്തെങ്ങേല്‍ വിപിനാണ് പരിക്കേറ്റത്. വിപിന്‍ മുട്ടം ടൗണിലെത്തി മടങ്ങുമ്പോള്‍ പിന്നാലെ വന്ന ജീപ്പ് വിപിനെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും നിരവധി വാഹനങ്ങളെ കൈകാണിച്ചെങ്കിലും ആരും നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ച പ്രകാരം മുട്ടം സ്റ്റേഷനില്‍ നിന്നും പോലീസ് എത്തി പോലീസ് വാഹനത്തില്‍ കയറ്റാണ് വിപിനെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: