മലയാളികളുടെ ഇസ്ലാമിക ഭീകരവാദ സംഘടനകളോടുള്ള ബന്ധം സ്ഥിരീകരിച്ചുകൊണ്ട് കേരളാ പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയതായി വാര്‍ത്ത (ജന്മഭൂമി, ജൂലൈ 26).
മറ്റു മതങ്ങളില്‍നിന്ന് പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും മതംമാറ്റിയെടുക്കുന്നത് തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, മതംമാറ്റിയവരെ മതത്തിന്റെ പേരില്‍ കുരുതികൊടുക്കാന്‍ വേണ്ടിയും കൂടിയാണ് എന്നുള്ള വാദത്തെ സ്ഥിരീകരിക്കുകയാണ് ഭീകരവാദികളായ മതം മാറ്റ ഏജന്റുകളുടെ ഇത്തരം പ്രവൃത്തികള്‍ എന്നാണ് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മതംമാറ്റി എടുത്ത് സൈ്വരമായി ജീവിക്കാന്‍ അനുവദിക്കാതെ അവരെ ചാവേറുകളാക്കുന്ന രീതിയാണ് കേരളത്തിലെ തെക്കും വടക്കും നടത്തുന്ന മതംമാറ്റ സ്ഥാപനങ്ങള്‍ അനുവര്‍ത്തിക്കുന്നത്.
ഇതര മതവിഭാഗത്തിലുള്ള നിഷ്കളങ്കരായ യുവതീയുവാക്കളെ ലൗ ജിഹാദില്‍പ്പെടുത്തി ഇസ്ലാമാക്കി മാറ്റാനുള്ള വിവിധതരം പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ മാത്രം ഏകദേശം 2000 കോടിയോളം രൂപാ ഭാരതത്തില്‍ ചെലവഴിക്കപ്പെട്ടു എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിന്റെ ഫലമായി ഹിന്ദു ക്രിസ്തൃന് സമുദായങ്ങളില്‍നിന്ന് ഏകദേശം 8000 പേരെ ഈ കാലയളവില്‍ ഇസ്ലാം മതത്തിലേക്ക് മാറ്റിയെടുത്തു.
കേരളത്തില്‍ ലൗ ജിഹാദ് തീവ്രമായി നടത്തിവരുന്നുണ്ടെന്നും അത് വെറും മതപ്രചാരണമല്ല, ഭീകരവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റാണെന്നും പല പൊതുപ്രസ്ഥാനങ്ങളും ചില ഉന്നത പോലീസുദേ്യാഗസ്ഥരും വര്‍ഷങ്ങള്‍ക്കുമുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. അപ്പോഴെല്ലാം അതിനെ ഹിന്ദുവര്‍ഗീയത എന്നു ചിത്രീകരിച്ച് മാറി മാറി വന്ന ഇടതു വലത് സര്‍ക്കാരുകള്‍ നടപടി എടുക്കാതെ ഒഴിഞ്ഞു മാറിയതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ കേരളവും ഭാരതവും മാത്രമല്ല, ചില വിദേശ രാജ്യങ്ങള്‍ പോലും അനുഭവിക്കുന്നത്.
ആര്.ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: