കോട്ടയം: വനവാസികളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കെതിരെ വനവാസി സംഘടനകള്‍ ഒരുമിക്കേണ്ട കാലഘട്ടം അനിവാര്യമായെന്ന് തിരുവിതാംകൂര്‍ മലയരയസഭ സംസ്ഥാന പ്രസിഡന്റ് കെ.എ. പരമേശ്വരന്. കേരള വനവാസി വികാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള വനവാസി അവകാശ സംരക്ഷണ സമിതി ദ്വിദിന പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നാലുലക്ഷം വരുന്ന പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ഭൂമി വീണ്ടെടുക്കാനും വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണത്തിനു നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെയും സംഘടനകള്‍ ഒത്തൊരുമിച്ച് സമരം സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനവാസി കല്യാണ്‍ ആശ്രമം ദക്ഷിണേന്ത്യന്‍ സെക്രട്ടറി എം.എസ്. രാജു മുഖ്യപ്രഭാഷണം നടത്തി.
മധുക്കര്‍.വി. ഗോഗെ, എം.കെ. രാജപ്പന്, സുകുമാരന്‍, ശ്രീനിവാസന്, ഇന്ദിര ശിവദാസ്, ടി.ഐ. ലീല, പി.കെ. വത്സമ്മ, ഡോ. ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു. എന്‍ജിനീയറിങ് പരീക്ഷയിലെ റാങ്ക് ജേതാവ് ആദര്‍ശിനെ ചടങ്ങില്‍ അനുമോദിച്ചു. ഡോ.എന്‍.സി. ഇന്ദുചൂഡന്, പി. ശിവശങ്കരന്, ജി. നരേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ടി.എസ്. നാരായണന്, വി.ബി. സഹദേവന്, കെ. കുമാരന്, ഡോ. താര എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: