തൃശൂര്‍: മൂന്ന് വര്‍ഷത്തിനുള്ളില്‍ പേപ്പട്ടി വിഷത്തിനെതിരെയുള്ള വാക്സിന് നിര്‍മ്മാണത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്ന് വനം-മൃഗ സംരക്ഷണ മന്ത്രി അഡ്വ.കെ. രാജു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാലോട് ലാബോറട്ടറിയില്‍ 62 കോടി രൂപ ചിലവില്‍ ആന്റി റാബിസ് വാക്സിന് നിര്‍മ്മാണത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ധാരണയായതായി മന്ത്രി അറിയിച്ചു.
തൃശൂരില്‍ പ്രായപൂര്‍ത്തിയായ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള പദ്ധതിയായ എ.ബി.സി അഥവാ അനിമല്‍ ബര്‍ത്ത് കണ്ട്രോള് പരിപാടിയുടെ ഭാഗമായി തൃശൂര്‍ കോര്പ്പറേഷന് പറവട്ടാനിയില്‍ നിര്‍മ്മിച്ച തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മേയര്‍ അജിത ജയരാജന് അധ്യക്ഷയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ വിജയം അടിസ്ഥാനമാക്കി സംസ്ഥാനത്താകെ എ.ബി.സി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ മൃഗ ഡോക്ടര്‍മാരുടെ രാത്രി സേവനം രണ്ട് കേന്ദ്രങ്ങളില്‍ കൂടി ലഭ്യമാക്കാന്‍ ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു.
കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. തൃശൂര്‍ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 250 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, സെക്രട്ടറി കെ.എം. ബഷീര്‍, വിവിധ സ്ഥിരം സമിതി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.എല്‍. റോസി സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.കെ. ഉപേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: