തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ആഗസ്റ്റ് 27, 28 തീയതികളില്‍ അഖിലേന്ത്യാ വിചാരസത്രം നടത്തുന്നു. തിരുവനന്തപുരത്തെ സംസ്കൃതി ഭവനിലാണ് വിചാരസത്രം നടക്കുക. കേരള നവോത്ഥാനത്തിന് നേതൃത്വം നല്കിയ ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ആചാര്യന്മാരുടെ സംഭാവനകളെയും ദര്‍ശനങ്ങളെയും വികൃതമാക്കി അവതരിപ്പിച്ച് സമൂഹത്തെ വഴിതെറ്റിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വിചാരസത്രം സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പ്രൊഫ. സി.ജി. രാജഗോപാലിന്റെ അധ്യക്ഷതയില്‍ വിപുലമായ സംഘാടക സമിതിക്കു രൂപം കൊടുത്തു. പി. പരമേശ്വരന് രക്ഷാധികാരിയായിരിക്കും. ഇവരെക്കൂടാതെ ഡോ. എം. മോഹന്‍ദാസ്, ആര്.സഞ്ജയ്ന്, കെ.വി.രാജശേഖരന്, പി. നാരായണകുറുപ്പ്, ഡോ. സി.ഐ.ഐസക്, ഡോ.കെ. ജയപ്രസാദ്, കാ.ഭാ. സുരേന്ദ്രന്, ഡോ.കെ. യു. ദേവദാസ്, പ്രൊഫ. ജി. കരുണാകരന് പിള്ള, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള,
ഡോ. ബാലശങ്കര്‍ മന്നത്ത്, പി. കണ്ണദാസ്, എസ്.രാജന്‍പിള്ള, ഡോ. അജിത് പ്രഭു, ഡോ.കെ. സി. അജയകുമാര്‍, ഡോ.ടി.ജി. വിനോദ്കുമാര്‍, അഡ്വ. അഞ്ജനാദേവി, ഡോ.എസ്. ശ്രീകലാദേവി, പി.എസ്. പ്രസന്നകുമാര്‍, പി. അയ്യപ്പന് തുടങ്ങിയവരാണ് സംഘാടക സമിതിയിലുള്ളത്. ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ കെ.വി. രാജശേഖരന്റെ
അധ്യക്ഷതയില്‍ നടന്ന സംഘാടകസമിതി യോഗത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു തുടങ്ങിയവര്‍ വിചാരസത്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിക്കുകയും രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി രാജന്‍പിള്ള, ജില്ലാ സംഘടനാ സെക്രട്ടറി കണ്ണദാസ് തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: