ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്ലുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ധാരണയിലെത്തി. നികുതി നിരക്ക്, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിലെ തര്‍ക്കം അവസാനിച്ചതായി സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്മാന് പശ്ചിമ ബംഗാള്‍ ധനമന്ത്രി ഡോ. അമിത് മിത്ര പറഞ്ഞു.
ജിഎസ്ടി നിരക്ക് നിശ്ചയിച്ചതായും സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാകാത്ത നിലയിലും സാധാരണക്കാരന് ആശ്വാസമേകുന്ന തരത്തിലുമാകും ജിഎസ്ടി നടപ്പാക്കുകയെന്നും അമിത് മിത്ര പറഞ്ഞു. ഒന്നരക്കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെല്ലാം സംസ്ഥാന നിയന്ത്രണത്തിലും അതിനു മുകളിലുള്ളവ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സംയുക്ത നിയന്ത്രണത്തിലുമായിരിക്കുമെന്നും അമിത് മിത്ര അറിയിച്ചു.
കേന്ദ്രസര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമവായത്തിലെത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ചരക്കു സേവന നികുതി ബില്ലിനെ കുറിച്ച് ദല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്. കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്ലി വിളിച്ചുചേര്‍ച്ച യോഗത്തില്‍ പശ്ചിമ ബംഗാള്‍ ധനമന്ത്രി ഡോ. അമിത് മിത്ര അധ്യക്ഷത വഹിച്ചു.
സാധാരണക്കാരന്റെ നികുതിഭാരം കുറച്ചും അതേസമയം സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ദ്ധിപ്പിച്ചും നികുതി നിരക്ക് ഈടാക്കണമെന്ന തത്വത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായി. നിരക്ക് എത്രയായിരിക്കണമൈന്ന് തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ തീരുമാനിക്കും. സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യത്തിലും സമവായത്തിലെത്താന്‍ കഴിഞ്ഞതായി മന്ത്രി തോമസ് ഐസക് പറഞ്ഞു.
ഉപഭോക്തൃ കേന്ദ്രത്തില്‍ നികുതി പിരിക്കണമെന്ന ആവശ്യത്തിലും സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. കേരളത്തിന് ഏറെ പ്രയോജനം ചെയ്യുതാണിതെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ പലവിധ നികുതികളാണ് ഒരു ഉത്പന്നത്തിന്മേല്‍ സാധാരണക്കാരന് നല്‍കേണ്ടത്. സാധാരണക്കാരന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെ നികുതി കുറച്ച് നികുതിഭാരം താഴ്ത്തുകയാണ് ജിഎസ്ടി നിയമ ഭേദഗതി ലക്ഷ്യമിടുന്നത്.
ഇതുള്‍പ്പെടെയുള്ള ഒട്ടേറെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഭാവിയില്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി. സ്വര്‍ണ്ണത്തിന്റെ നികുതി അഖിലേന്ത്യാ തലത്തില്‍ നാല് ശതമാനമാക്കുന്നതും ചര്‍ച്ച ചെയ്തതെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: