ന്യൂദല്‍ഹി: ഭാരത യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഡോ.എ.പി.ജെ. അബ്ദുള്‍ കലാം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന അദ്ദേഹം 1931 ഒക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ചു.
അഗ്നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായ കലാമിനെ ‘മിസൈല്‍ മാന്‍’ എന്ന് ഭാരതീയര്‍ സ്നേഹത്തോടെ വിളിച്ചു. ‘അഗ്നിച്ചിറകുകള്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഭാരതീയ യുവത്വത്തിനു പ്രചോദനമാണ്.
ഭാരതരത്ന, പത്മ പുരസ്കാരങ്ങള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഭാരതത്തെ വികസിത രാഷ്ട്രമാക്കാനുള്ള പദ്ധതിയായിരുന്ന ‘വിഷന്‍ ഇന്ത്യ 2020’ കലാമിന്റെ സ്വപ്നമായിരുന്നു. ലാളിത്യം ജീവിത വ്രതമാക്കിയ, ഭാരതത്തെക്കുറിച്ച് നിരവധി സ്വപ്നങ്ങള്‍ കണ്ട, അദ്ദേഹം 2015 ജൂലൈ 27ന് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: