വടകര: റാഗിങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ അടക്കം ആറു പേര് അറസ്റ്റില്‍. എംഎച്ച്ഇഎസ് കോളജിലെ വിദ്യാര്‍ഥികളായ കുനിങ്ങാട് ഏക്കോത്ത് അജ്നാസ്(20), താനക്കോട്ടൂര്‍ മീത്തലെ പുളിയിലാംകണ്ടിയില് മുഹസിന്(20),വടകര താഴെ അങ്ങാടി പെരിങ്ങാടി വയലില്‍ പി.വി. അബ്ബാര്‍ (20), കരിയാട് പൊറ്റാല്‍ സുമയ്യ(20), വില്യാപള്ളി പൊന്മേരി പറമ്പില്‍ മലയില്‍ അര്‍ഷിത(20), വള്ള്യാട് നടകുയ്യോലില് സമീഹ(20) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീട്ടിലെ ബാത്റൂമില്‍ തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകള്‍ അഷ്നാസ് (18)നെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങില്‍ മനം നൊന്താണ് അഷ്നാസ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാര്‍ഥിനി അധ്യാപകര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: