ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് രതി സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിലെ (ആര്‍എസ്പിഎല്‍) മൂന്ന് ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു.
ചത്തീസ്ഗഡിലെ കേസ്ലാ കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
പ്രത്യേക സിബിഐ ജഡ്ജ് ഭാരത് പരശറാണ് ശിഷ വിധിച്ചത്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമം കാട്ടിയെന്ന് പരശര്‍ ചൂണ്ടിക്കാട്ടി.
ആര്‍എസ്പിഎല്‍ സിഇഒ ഉദിത് രതിക്കും എംഡി പ്രതദീപ് രതിക്കും മൂന്ന് വര്‍ഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
അതേസമയം എജിഎം കുശാല്‍ അഗര്‍വാളിന് രണ്ട് വര്‍ഷത്തേയ്ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കുറ്റക്കാരെന്ന് കോടതി വിധിച്ചതോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആര്‍എസ്പിഎല്‍ കമ്പനിക്കും സിഇഒയ്ക്കും 50 ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൂടാതെ എംഡി 25 ലക്ഷവും എജിഎം അഞ്ച് ലക്ഷവും പിഴ അടയ്ക്കണം.
ഉദ്യോഗസ്ഥര്‍ക്കെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: