കൈകേയി സ്വന്തം മകനായ ഭരതനെപ്പോലും പരിപാലിക്കാതെ രാമനെനോക്കിക്കാണുവാന് കൂടുതല്‍ സമയവും ആഗ്രഹിച്ചു. എന്നാല്‍ ഈവകാര്യങ്ങള് എല്ലാം പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരുന്നു മന്ഥര. രാമനില്‍നിന്നും കൈകേയിയെ അകറ്റുവാന്‍ എപ്പോഴും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു അവള്. പക്ഷേ അതിനൊരുഫലവും കണ്ടില്ല.
അതിനിടയിലാണ് ശ്രീരാമന്റെ പട്ടാഭിഷേകത്തെപറ്റി കൊട്ടാരത്തില്‍ ശ്രുതി പരന്നത്. അതിന്റെ വിളംമ്പരം താമസിയാതെ എല്ലായിടവും അറിയിക്കാന്‍ ദശരഥമഹാരാജാവ് കല്‍പ്പന നല്കി. ഈ വിവരം കൈകേയിയോട് പോലും ദശരഥന് ആലോചിച്ചില്ല. കാരണം വ്യക്തം. രാമന് കഴിഞ്ഞേ മറ്റേതും ലോകത്തുള്ളൂ എന്നനിലപാടാണ് കൈകേയിക്ക്.
രാമനോട് അത്രയ്ക്കിഷ്ടമാണ് എന്നു ദശരഥനും അറിയാം. ഈവിവരം മന്ഥരയും അറിഞ്ഞു. ഉടന്‍തന്നെ കൈകേയിക്ക് അറിവുനല്‍കുകയായിരുന്നു. സന്തോഷംകൊണ്ട് കഴുത്തിലണിഞ്ഞിരുന്ന രത്നം പതിച്ച മാലയൂരി മന്ഥരയ്ക്കു സമ്മാനമായിനല്കി. അവള് അത് അങ്ങനെതന്നെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. നിന്റെ മാല വാങ്ങാനല്ല വന്നത്. രാജ്യം നഷ്ടപ്പെടുമല്ലോ എന്ന ഭീതിയിലാണ് വന്നത്. എന്ന ഓരോവാക്കുകള്‍ പറഞ്ഞ് കൈകേയിയെ സന്തോഷത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചു. അതൊന്നും അവിടെ ഏശിയില്ല.
അപ്പോഴാണ് ആ കൂനിയായ മന്ഥര അടവുമാറ്റിപ്രയോഗിച്ചത്. ശ്രീരാമന് രാജാവായാല്‍ താനും ഭരതനും ഇവിടുത്തെ അടമകളാവും എന്നും പറയുന്നു. അതിനും ഒരു ഭാവവ്യത്യാസം ഭരതന്റെ അമ്മയ്ക്ക് ഉണ്ടായില്ല.പിന്നെ പറയുന്നു തന്റെ പിതാവിനെ രാമന് തുറങ്കലിലടയ്ക്കും എന്ന് പറയുന്നത്. അപ്പോഴാണ് കൈകേയിയുടെ ഭാവം വ്യത്യാസപ്പെടുന്നു.
അതുവരെ രാമനെ പറഞ്ഞിരുന്നതു നിര്‍ത്തി. ഇനി എന്താണ് വേണ്ടതെന്ന ചോദ്യം. ഉത്തരം ലളിതം. പണ്ട് സമ്രാസുര യുദ്ധത്തില്‍ തനിക്കു തരാം എന്നുകല്പ്പിച്ചരണ്ടു വരം ഇപ്പോള്‍ ചോദിക്കുക. ഭരതനെ രാജാവാക്കണം, രാമനെ പതിന്നാലുവര്‍ഷം കാനനത്തിലയക്കാനും. അപ്പോഴും രാമനെ കാട്ടിലേയ്ക്കയക്കണം എന്നത് മാറ്റി വേറെ വല്ലതും ആലോചിക്ക് എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു. കൂനി തറപ്പിച്ചു പറഞ്ഞു. നിന്റെ നന്മയാണ് എനിക്ക് ഏറ്റവും വലുത്.
പുരാണത്തില്‍ എന്നപോലെ ഏതൊരുസ്ത്രീക്കും പെറ്റമ്മയേക്കാള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം അച്ഛനോടായിരിക്കും. എന്നുകൈകേയി ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു. ഒരനക്കവും ഇല്ലാതെ കൈകേയി അച്ഛന് ഉപദ്രവം വരും എന്നു കണ്ടപ്പോള്‍ അവളിലെമാറ്റം വന്നതിനെ കമ്പര്‍- നാടകമയില് എന്നു കൈകേയിയെ വര്‍ണ്ണിക്കുന്നു. കേകയനാട്ടില് രാജാവിന്റെ കൊടിയടയാളം മയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: