ബെംഗളൂരു: കര്‍ണാടകയില്‍ നടന്നുവന്നിരുന്ന കെഎസ്ആര്‍ടിസി(കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്) സമരം പിന്‍വലിച്ചു. ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ജീവനക്കാരുടെ ശമ്പളം 12.5 ശതമാനമായി വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ഐടി തലസ്ഥാനമായ ബെംഗളൂരു ഉള്‍പ്പടെ സംസ്ഥാനത്തെ സാധാരണ ജനജീവിതത്തേയും സമരം പ്രതികൂലമായി ബാധിച്ചു. ഹസന്, ബെംഗളൂരു, രാമന്കര, ബലഗാവി, ശിവമോഗ, കൊപ്പാല്‍, ചിക്കമംഗളൂരു എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ ഏതാണ്ട് 150ഓളം ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: