വനവാസകാലത്ത് രാമലക്ഷ്മണന്മാര് സീതാസമേതം ചിത്രകൂടത്തില്‍ ആശ്രമംകെട്ടി വസിക്കുന്നകാലം. വനാന്തരത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ തളര്‍ന്ന് സീതാദേവിയുടെ മടിയില്‍ തലവച്ച് ശ്രീരാമന് കിടന്നു മയങ്ങി. ഈ സമയത്താണ് ഇന്ദ്രപുത്രന് ജയന്തന് കാക്കയുടെ വേഷത്തില്‍ സീതയെ ആക്രമിച്ചു. അവരുടെ രോദനം കേട്ടുണര്‍ന്ന ശ്രീരാമന് കാക്കവേഷം ധരിച്ചുവന്ന ജയന്തനെ കാണുകയായിരുന്നു.
അതീവ ദേഷ്യവുമായി ബ്രഹ്മാസ്ത്രംതന്നെ ജയന്തനുനേരേ തൊടുത്തു. പ്രാണഭയത്താല്‍ അയാള്‍ മൂന്നുലോകത്തിലും ചീറിപ്പാഞ്ഞു നടന്നു. ത്രിമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കുപോലും ഒന്നുംചെയ്യുവാന്‍ കഴിയുന്നില്ല എന്ന് ജയന്തന് മനസ്സിലാക്കി. ആസമയത്തെല്ലാം ബ്രഹ്മാസ്ത്രം ജയന്തന് പിന്നാലെ വരുന്നുണ്ടായിരുന്നു. മറ്റ് രക്ഷയില്ലാതെ ശ്രീരാമന്റെ കാല്ക്കല് വീണുമാപ്പിരന്നു.
എന്നാല്‍ ശ്രീരാമന് കൈയൊഴിയുകയായിരുന്നു. ബ്രഹ്മാസ്ത്രം തൊടുത്തുവിട്ടാല്‍ പിന്നെ ആര്‍ക്കും ഒന്നുംചെയ്യുവാന്‍ സാധിക്കുകയില്ല. അങ്ങനെ ജയന്തന്റെ വലംകണ്ണ് നഷ്ടപ്പെടുംഎന്ന അവസ്ഥയെത്തി. അപ്രകാരംതന്നെ സംഭവിക്കുകയുംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: