തുറവൂര്‍: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രദേശിക കേന്ദ്രത്തിനായുള്ള സ്ഥലമെടുപ്പില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം. നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച തുറവൂര്‍ പഞ്ചായത്ത് മാര്‍ക്കറ്റിന് സമീപത്തെ നിലം ഏറ്റെടുക്കുവാനാണ് വീണ്ടും രഹസ്യ നീക്കം നടക്കുന്നത്.
സ്ഥലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സ്ഥലം എടുപ്പിനുള്ള നീക്കം. ക്യാമ്പസ് നിര്‍മ്മാണത്തിന് പന്ത്രണ്ട് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുവാനായി സര്‍വ്വേ നടത്തുന്നത്. തുടക്കത്തില്‍ ആറെക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നാണ് അറിയുന്നത്. ചന്തിരൂരിലെ ശാന്തിഗിരി ആശ്രമം സര്‍വ്വകലാശാലക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നല്കാന് തയ്യാറായിരുന്നു.
എന്നാല്‍ പ്രദേശത്തെ ഭൂമാഫിയാ യുടെ സ്വാധീനത്താല്‍ ഈ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. ഭൂമാഫിയായുടെ കൈവശമുള്ള ഭൂമി വന്‍ വിലവാങ്ങി സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തും ഇതേ സ്ഥലം സര്‍വ്വകലാശാലയ്ക്കായി എറ്റെടുപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.പുതുതായി വന്ന സര്‍ക്കാരിലും സ്വാധീനം ചെലുത്തി തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുപ്പിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്.
തൈക്കാട്ടുശേരി റോഡിന്റെ ഇരുവശങ്ങളിലുമായി ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമി ഉണ്ടായിരുന്നു. ഈ ഭൂമിയില്‍ സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ വാസയോഗ്യമല്ലാത്ത ഈ സ്ഥലം ഭൂമാഫിയായുടെ സ്വാധീനത്തില്‍ തിടുക്കത്തില്‍ ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുകയായിരുന്നു. നിലവില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടു ഉപയോഗിച്ച് ഏറ്റെടുക്കുവാന്‍ നീക്കം നടത്തുന്ന ഭൂമി നിര്‍മ്മാണ പ്രവര്‍ത്തന ത്തിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുക്കാന്‍ കോടി കള്‍ ചിലവഴിക്കേണ്ടി വരും.
സ്ഥലമേറ്റെടുക്കലില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടും ഭൂമി ഏറ്റെടുക്കുവാനുള്ള നീക്കവുമായി ജനപ്രതിനിധികള്‍ ഉപ്പെടെയുള്ളവര്‍ നീങ്ങുന്നതില്‍ ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: