ചേര്‍ത്തല: റയില്‍വേ സ്റ്റേഷനില്‍ മേല്‍പ്പാലം പണിത് വര്‍ഷങ്ങളായെങ്കിലും പാലത്തിന് മേല്‍ക്കൂര പണിയാന്‍ നടപടിയായില്ല. കേന്ദ്രത്തില്‍ നേരത്തെ എന്‍ഡിഎ ഭരിച്ചപ്പോഴാണ് മേല്‍പ്പാലം പണിതത്.
തുടര്‍ന്ന് യുപിഎ ഭരണം കേന്ദ്രത്തില്‍ വരുകയും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായി ഏ. കെ. ആന്റണിയും, മറ്റൊരു കേന്ദ്ര മന്ത്രിയും ചേര്‍ത്തലയില്‍ നിന്ന് ഉണ്ടായിരിന്നിട്ടും മേല്‍ക്കുര നിര്‍മ്മിക്കുവാന്‍ കഴിഞ്ഞില്ല. തെക്ക് ഭാഗത്തേക്കുള്ള ഭുരിപക്ഷം വണ്ടികളും രണ്ടാം പഌറ്റ് ഫോമിലാണ് നിര്‍ത്താറുള്ളത്.
മഴ ശക്തമായി പെയ്യുന്ന ദിവസം ലഗേജുകളുമായി യാത്രക്കാര്‍ വളരെ ആയാസപ്പെട്ടാണ് പാലം കയറി ഇറങ്ങുന്നത്. മഴ പെയ്ത് പാലത്തില്‍ വെള്ളം നില്ക്കുന്നതിനാല് പായല്‍ പിടിച്ച് യാത്രക്കാര്‍ പാലത്തില്‍ വഴുതി വീഴുന്നതും പതിവാണ്. ഇതുസംബന്ധിച്ച് ബിജെപി പ്രാദേശിക നേതൃത്വം കേന്ദ്ര മന്ത്രിക്ക് പാലത്തിന് മേല്‍ക്കുര പണിയണമെന്നാവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ട്.
എന്‍ഡിഎ അധികാരത്തില്‍ വന്ന ശേഷം സ്റ്റേഷനില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: