കാഞ്ഞാര്‍: സ്റ്റാന്‍ഡില്‍ ബസ് കയറാത്തത് ചൂണ്ടിക്കാണിച്ച യാത്രക്കാരനോട് കെഎസ്ആര്‍ടിസി യിലെ വനിതാ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുളമാവില്‍ വച്ചാണ് സംഭവം. തൊടുപുഴ-കട്ടപ്പന സര്‍വ്വീസ് നടത്തുന്ന ബസില്‍ കുളമാവ് സബ്ബ് സ്റ്റേഷന് സ്റ്റോപ്പില്‍ നിന്നും കയറിയ യാത്രക്കാരനോടാണ് തൊടുപുഴ ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയത്. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ നിന്നും അര കിലോമീറ്ററോളം മാറിയുള്ള കുളമാവ് സ്റ്റാന്‍ഡിലേക്ക് ബസ് കയറ്റാതെ നേരെ തൊടുപുഴക്ക് പോവുകയാണ് ഉണ്ടായത്. തൊടുപുഴയില്‍ നിന്നും ഇടുക്കി ഭാഗത്തേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ കുളമാവ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങി വേണം യാത്ര തുടരുവാന്‍. എന്നാല്‍ ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നതായി പ്രദേശവാസികള്‍ കാലങ്ങളായി പരാതി ഉയര്‍ത്തിയിരുന്നു. രാവിലെയും വൈകിട്ടും സര്‍വീസ് നടത്തുന്ന മിക്ക സ്വകാര്യ ബസുകളും സ്റ്റാന്‍ഡില്‍ കയറാറില്ലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കെഎസ്ആര്‍ടിസി ബസ് കുളമാവ് സ്റ്റാന്‍ഡിലേക്ക് പോവാതിരുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കണ്ടക്ടര്‍ യാത്രക്കാരനോട് മോശമായി പെരുമാറിയത്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നറിയിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കല്ല മന്ത്രിക്ക് വേണമെങ്കില്‍ പരാതി നല്കാന് കണ്ടക്ടര്‍ യാത്രക്കാരനോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് യാത്രക്കാരന്. ഏറെ നാളുകളായി തൊടുപുഴയില്‍ നിന്നും ചെറുതോണി, ഇടുക്കി, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് ഭാഗങ്ങളിലേക്കും തിരിച്ചും പോവുന്ന സ്വകാര്യ ബസുകളില്‍ പലതും മൂലമറ്റത്തിന് പോവാതെ അറക്കുളം അശോക കവലയില്‍ നിന്നും തിരിഞ്ഞ് പോവുക പതിവാണ്. ഇവയില്‍ പലതും കുളമാവ് സ്റ്റാന്‍ഡില്‍ കയറാറുമില്ല. ഇതു മൂലം യയ
ാത്രക്കാര് ബസ് സ്റ്റാന്‍ഡുകളില്‍ നില്‍ക്കുന്നതിന് പകരം ഓട്ടോയും മറ്റും വിളിച്ച് ബസിന്റെ പിന്നാലെ പോവേണ്ട അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: