ഇസ്ലാമബാദ്: സിന്ധ് പ്രവിശ്യയിലെ ഗോട്കിക്കടുത്തുള്ള മീര്‍പൂര്‍ മഥേലോയില് ഹിന്ദു യുവാവിനെ ഒരു സംഘം വെടിവെച്ചുകൊന്നു. മറ്റൊരാള്‍ക്ക് വെടിവയ്പ്പില്‍ ഗുരുതരമായ പരിക്കേറ്റു. ഖുറാനെ അവഹേളിച്ചുവെന്നാരോപിച്ച് ചായക്കട നടത്തുന്ന ഇവരെ ജനക്കൂട്ടം വളഞ്ഞുവച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
17കാരനായ ദേവന്കുമാറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അവിനാശ്കുമാര്‍ ഐസിയുവിലാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാണ് ഇവിടുത്തെ ഹിന്ദുക്കളുടെ ആവശ്യം.പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂടുതലും വസിക്കുന്നത് സിന്ധ് പ്രവിശ്യയിലാണ്.
ഗോട്കിയിലാണ് ഇവരില്‍ കൂടുതലും. ഇവിടെ ഒരു മോസ്ക്കിനു സമീപം ഖുറാന്റെ ചില പേജുകള്‍ കത്തിയ നിലയില്‍ കിടക്കുന്നത് കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ ഒരു ഹിന്ദുയുവാവിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് മുസ്ലിങ്ങള്‍ കൂട്ടമായെത്തി അക്രമം അഴിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: