മുണ്ടക്കയം: പുതിയ തമിഴ് ചിത്രമായ കബാലിയുടെ സിഡികളുമായി യുവാവ് അറസ്റ്റില്‍.
മുണ്ടക്കയത്ത് കളേര്‍സ് എന്ന സിഡി സ്ഥാപന ഉടമ മുണ്ടക്കയം വരിക്കാനി, ഒളിക്കല്‍ ഷാമോന്(30)നെയാണ് മുണ്ടക്കയം എസ്ഐ വി. എ. സുരേഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് പിടികൂടിയത്.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ ദിവസം റിലാസായ സിനിമയായ കപാലിയുടെ വ്യാജ സിഡികള്‍ പുറത്തിറങ്ങിയതായി പരാതി ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് പോലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഇത്തരത്തില്‍ മുണ്ടക്കയം ടൗണില്‍ സി.ഡി.തയ്യാറാക്കി ഷാമോന് വില്‍പ്പന നടത്തുന്നതായി ജില്ലാ പോലീസ് സൂപ്രണ്ടിനു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.പി. ഷാഡോ പോലീസിനെ ചുമതലപെടുത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ എട്ടോളം സിഡികള്‍ ഷാമോന്റെ വ്യാപാരസ്ഥാപനത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
എവിടെ നിന്നും മറ്റു മേഖലകളിലേക്കു സിഡികള്‍ എത്തിച്ചു നല്‍കിയിരുന്നത് ഇയാളായിരുന്നുവെന്നും സിഡി എവിടെ നിന്നും ലഭിച്ചുവെന്നതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണന്നും കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി. വി.യു. കുര്യാക്കോസ് പറഞ്ഞു. മുമ്പും സമാനകേസില്‍ പിടിയിലായിട്ടുളള ആളാണ് ഇയാളെന്നും പോലീസ് പറഞ്ഞു.
കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കിയ ഷാമോനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. റെയിഡിന് എസ്.ഐ.മാത്യു എ.എസ്.ഐ.രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: