കുറവിലങ്ങാട്: എം.സി റോഡിലെ ഓടകളൊരുക്കുന്ന ചതിക്കുഴിക്ക് പരിഹാരം കാണാനായി ഇടപെടല്‍ നടത്തുമെന്ന് കെഎസ്ടിപി. കെഎസ്ടിപിയുടേയും റോഡ് വികസന കരാറുകാരന്റേയും അനാസ്ഥയില്‍ നടപ്പാതകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഉടന്‍ ഇടപെടല്‍ നടത്തുമെന്ന അറിയിപ്പുമായി കെഎസ്ടിപി രംഗത്തെത്തിയിട്ടുള്ളത്. ആയിരക്കണക്കായ കാല്‍നടയാത്രക്കാര്‍ ആശ്രയിക്കുന്ന നടപ്പാതകളില്‍ പലയിടങ്ങളിലും ഓടയുടെ മൂടി നിരതെറ്റിയും വിടവിട്ടുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം സ്ലാബില്‍ തട്ടിവീണ് കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് സാധാരണമായിരിക്കുകയാണ്. കഴിഞ്ഞദിവസം കുര്യനാട് താമസിക്കുന് വീട്ടമ്മ നടപ്പാതയില്‍ തട്ടിവീണ് പല്ല് പൊയ സംഭവം ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് കെഎസ്ടിപിക്കും കരാറുകാരനുമെതിരെ ജനരോക്ഷം ഉയര്‍ന്നിരിക്കുകയാണ്. ഓടകളുടെ സ്ലാബ് പുനക്രമീകരിച്ച് അപകടഭീഷണി ഒഴിവാക്കാന്‍ നിര്‍ദേശം നല്കിയിട്ടുള്ളതായി കെഎസ്ടിപി പറയുന്നുണ്ട്. ഈ ദിവസങ്ങളില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ആഴ്ചകളായി കെഎസ്ടിപി ഈ മേഖലയിലെ എം.സി റോഡിലേക്ക് തിരഞ്ഞുനോക്കാത്ത സ്ഥിതിയാണ്. കോഴായില്‍ മീഡിയനായി നടത്തിയ നിര്‍മ്മാണം പാതിവഴിയിലാണ്. ഇവിടെ വെള്ളംകെട്ടിനിന്ന് കൊതുക് വളരുന്ന സ്ഥിതിയാണ്. എന്നാല്‍ സീഡ്ഫാമിന് മുന്നിലെ മീഡിയനുമായി ബന്ധപ്പെട്ട പരാതിയാണ് ഇവിടെ നിര്‍മ്മാണം പാതിവഴിയിലാകാന്‍ കാരണമെന്നാണ് കെഎസ്ടിപിയുടെ നിലപാട്. പരാതിയില്ലാത്ത മീഡിയന് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ഇപ്പോള്‍ കെഎസ്ടിപി പറയുന്നുണ്ട്. തിരക്കേറിയ റോഡില്‍ വെള്ളം ഓടയിലേക്ക് ഒഴുകിയിറങ്ങാനായി തീര്ത്തീരിക്കുന്ന ക്രമീകരണത്തിന്റെ ഒരുക്കം പാതിവഴിയില്‍ നിറുത്തിയിരിക്കുന്നതും അപകടത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാമെന്ന് കെഎസ്ടിപി പറയുന്നുണ്ട്. പള്ളിക്കവലയിലെ പല സ്ലാബുകളും തകര്‍ന്നനിലയിലാണ്. ചിലയിടങ്ങളില്‍ സ്ഥിരമായി സ്ലാബിലിടിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും സാധാരണമായിരിക്കുകയാണ്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ച സാഹചര്യത്തില്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ട് യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: