ലോസാഞ്ജലസ്: എണ്പത്ത്നാലാമത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി മെറില്‍ സ്ട്രീപ് തെരഞ്ഞെടുക്കപ്പെട്ടു. ‘അയണ്‍ ലേഡി’ എന്ന ചിത്രത്തിലെ അഭിനയമാണ് സ്ട്രീപ്പിനെ ഓസ്കാറിന് അര്‍ഹയാക്കിയത്. ഹോളിവുഡിലെ കൊഡാക് തിയേറ്ററില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
17 നോമിനേഷനുകള്‍ ലഭിച്ച മെറില്‍ മൂന്നാം തവണയാണ് ഓസ്കാര്‍ നേടുന്നത്. ചിത്രത്തില്‍ മാര്‍ഗരറ്റ് താച്ചറുടെ വേഷത്തിലാണ് മെറില്‍ എത്തിയത്. ഇതേ കഥാപാത്രത്തിന് അവര്‍ക്ക് ബാഫ്ത പുരസ്കാരവും ലഭിച്ചിരുന്നു. 11 നോമിനേഷനുകളുമായെത്തിയ ത്രീ ഡി ചിത്രം ‘ഹ്യൂഗോ’ സാങ്കേതിക വിഭാഗത്തില്‍ അഞ്ച് പുരസ്കാരങ്ങള്‍ നേടിയെങ്കിലും പ്രധാന അഞ്ച് പുരസ്കാരങ്ങളുമായി കൊഡാക് തിയേറ്ററില്‍ തിളങ്ങിയത് ‘ദി ആര്‍ട്ടിസ്റ്റ്’ തന്നെയാണ്.
മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന് എന്നിവ ഉള്‍പ്പെടെ ‘ദി ആര്‍ട്ടിസ്റ്റ്’ അഞ്ച് അവാര്‍ഡുകള്‍ നേടി. ഹോളിവുഡിന്റെ പഴയ കാലഘട്ടം മനോഹരമായി ദൃശ്യവത്കരിച്ച നിശബ്ദ ചിത്രമായ ‘ദി ആര്‍ട്ടിസ്റ്റ്’ അണിയിച്ചൊരുക്കിയ മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കി.
ലുഡോവിക് ബോഴ്സ് (മികച്ച പശ്ചാത്തല സംഗീതം), മാര്‍ക്ക് ബ്രിഡിജിസ് (വസ്ര്താലങ്കാരം) എന്നിവയ്ക്കുള്ള ഓസ്കാറും ആര്‍ട്ടിസ്റ്റ് സ്വന്തമാക്കി. 2012 ലെ ബാഫ്ത അവാര്‍ഡുകളില്‍ ഏഴെണ്ണവും ദി ആര്‍ട്ടിസ്റ്റ് സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: