കുറവിലങ്ങാട്; പഞ്ചായത്ത് ബസ്റ്റാന്‍ഡിനുള്ളില്‍ സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചു. ടാക്സി വാഹനങ്ങള്‍ക്ക് സ്റ്റാന്‍ഡില്‍ നിശ്ചിതസ്ഥലങ്ങള്‍ അനുവദിച്ചതായും പഞ്ചായാത്ത് ട്രാഫിക്റെഗുലേറ്ററി കമ്മിറ്റി തീരുമാനം എടുത്തതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനങ്ങള്‍ നടപ്പിലാവും. എംസിറോഡ് വഴിസര്‍വ്വീസ് നടത്തുന്ന എല്ലാ ഓര്‍ഡിനറി, ലിമിറ്റഡ്സ്റ്റോപ്പ് ബസുകളും സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിച്ച് യാത്രക്കാരെ കയറ്റിസര്വ്വീസ് തുടരണം. എറണാകുളം, വൈക്കം, കുറുപ്പന്തറ, ഞീഴൂര്‍, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്നും പാല, മൂവാറ്റുപുഴ, കൂത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ്സ്റ്റോപ്പ്, കെഎസ്ആര്‍ടിസി ബസുകളും പള്ളിക്കവലവഴി സര്‍വ്വീസ് നടത്തണം. ബസ്റ്റാന്‍ഡിനുള്ളിലെ ബൈപ്പാസ് റോഡില്‍ നിശ്ചയിക്കുന്നസ്ഥലത്തും, മറ്റ്പ്രൈവറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും അരമണിക്കൂറില്‍ കൂടുതല്‍ പാര്‍ക്കിഗ് നടത്തുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടതാണ്. മുഴുവന്‍ ടാക്സിവാഹനങ്ങളും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. ബസ്റ്റാന്‍ഡില്‍ പാര്‍ക്കുചെയ്യുന്ന ടാക്സികള്‍ക്ക് പ്രതിവര്‍ഷം 200 രൂപയ്ക്കുപുറമേ ദിവസവാടകയും നല്‍കണം. ബസ്, ലോറി എന്നിവയക്ക് 10രൂപയും, ടെമ്പോവാഹനങ്ങള്ക്ക് 9 രൂപയും, കാര്‍, ജീപ്പ്, ഓട്ടോ എന്നിവയക്ക് 5രൂപയും പിക്കപ് വാനിന് 7രൂപയും ടോള്‍ നല്‍കണം. ഫുഡ്പാത്തില്‍ കച്ചവടം നടത്തുന്നവരെയും പാറ്റാനി ജംഗ്ഷനുസമീപം മീന്‍കച്ചവടം നടത്തുന്നവരേയും ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു. സെന്‍ട്രല്‍ ജംഗ്ഷനിലെ ബസ്റ്റോപ്പ് 10മീറ്റര്‍ പള്ളിക്കവല ദിശയിലേക്ക് മാറ്റിസ്ഥാപിക്കും എംസിറോഡില്‍ വാഹനപാര്‍ക്കിംഗ് റോഡിന്റെ പടിഞ്ഞാറുവശത്തുമാത്രം അനുവദിക്കുകയുള്ളു. ടൗണില്‍ ഗതാഗത ക്രമീകരണത്തിനായി എല്ലാദിവസവും പൊലീസ്സേവനം ഉറപ്പുവരുത്താനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: