പാനൂര്‍: മുസ്ലീംലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയിലെ ശുദ്ധീകരണത്തിന്റെ—പുറത്താക്കിയ നടപടിക്കെതിരെ നേതൃത്വത്തില്‍ ഭിന്നത.—സംഘടനവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പാനൂര്‍ പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി ടി.അബൂബക്കര്‍, നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗം റിയാസ് നാച്ചോളി എന്നിവര്‍ക്കെതിരെയും, തിരുവാല്‍, മുണ്ടത്തോട് ശാഖാ കമ്മറ്റികളും പിരിച്ചു വിടാനാണ് കഴിഞ്ഞ ദിവസം പാനൂരില്‍ ചേര്‍ന്ന നേതൃയോഗം ജില്ലാകമ്മറ്റിയോട് ശുപാര്‍ശ ചെയ്തിട്ടുളളത്.—ഇതിനെതിരെ യോഗത്തില്‍ ഭിന്നസ്വരമുയര്‍ന്നിരുന്നു.—മണ്ഡലം പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുളള വിഭാഗവും, കെഎം.സൂപ്പി വിഭാഗവും കുറെകാലമായി തുടരുന്ന വിഭാഗീയതയാണ് പ്രശ്നങ്ങള്‍ നിലവിലും തുടരുന്നത്.—കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതരായി മത്സരിച്ച് ജയിച്ച വി.ഹാരിസ്, എ.പി.ഇസ്മായില്‍ എന്നിവര്‍ക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.—മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടങ്ങാനിരിക്കെ ശക്തമായ നിലപാടുമായി ഔദോഗിക നേതൃത്വം രംഗത്തു വന്നത് വിമതര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.—നടപടിക്കു വിധേയരായവര്‍ നേതൃത്വത്തിന്റെ തെറ്റായ നിലപാടിനെ പ്രതിരോധിക്കാന്‍ തന്നെയാണ് തീരുമാനം.—യോഗധാരണ പുന:പരിശോധിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുന്നതടക്കമുളള ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വിമതര്‍ പറയുന്നു.—നേതൃനിരയിലെ പ്രമുഖര്‍ പാര്‍ട്ടിയിലെ പുറത്താക്കല്‍ നടപടിക്കെതിരെ രംഗത്തു വന്നത് ഔദ്യോഗികപക്ഷത്തിന് തിരിച്ചടിയാണ്.—കടുത്ത നടപടിയുമായി പാര്‍ട്ടി മുന്നോട്ടു പോയാല്‍ മുസ്ലീംലീഗില്‍ നിന്നും കൂട്ടരാജിയുണ്ടാകുമെന്ന്് വിമതപക്ഷ നേതാക്കള്‍ പറയുന്നു.—അതിനാല്‍ തന്നെ മണ്ഡലം കമ്മിറ്റിയുടെ ശുപാര്‍ശ തളളുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ് വിമതവിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: