തിരുവനന്തപുരം: ഭക്തി ഹൈന്ദവന്റെ ഏറ്റവും വലിയ ശക്തിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ആചാരാനുഷ്ഠാനങ്ങള്‍ ഹിന്ദുവിന് ജന്മനിഷ്ഠവും പ്രാര്‍ത്ഥന ഹിന്ദുവിന്റെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധവുമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് 86 വയസ്സുള്ള ദാക്ഷായണി എന്ന ആനയ്ക്ക് ഗജ മുത്തശ്ശി പട്ടം നല്കുന്ന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാകേന്ദ്രമായി മാറും. എന്നാല്‍ മതേതര രാഷ്ട്രത്തില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങളുടെ ചിട്ടവട്ടങ്ങളില്‍ ഇടപെടരുത്. ആന കുത്തിക്കൊന്ന പാപ്പാന്റെ അനന്തരാവകാശിക്ക് ഒരാഴ്ചയ്ക്കകം ദേവസ്വം ബോര്‍ഡില്‍ താത്കാലിക ജോലി നല്‍കും. പാപ്പാന്മാരുടെ ശമ്പളം പരിഷ്കരിക്കും.
33 ആനകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളത്. ഇവയെ പോറ്റാന്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 4.75 കോടി രൂപയാണ്. കര്‍ക്കിടകത്തില്‍ ഈ 33 ആനകള്‍ക്കും ബോര്‍ഡ് സുഖ ചികിത്സ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: