കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കട്ടയ്ക്കോട് വില്ലിടുംപാറ പുല്ലുവിളാകം നിവാസികള്‍ ഹോളോ ബ്ളോക്ക് കമ്പനി തുടങ്ങുന്നതിനെതിരെ സമരം തുടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപിയും എത്തിയതോടെ സമരം ശക്തമായി. പ്രദേശത്ത് സ്വകാര്യ വ്യകതി ഹോളോബ്ളോക്ക് കമ്പനി തുടങ്ങുന്നതിനെതിരെയാണ് നാട്ടുകാര്‍ സമരം ആരംഭിച്ചത്.
ജനവാസകേന്ദ്രത്തിനു ഒത്തനടുവിലായുള്ള പുരയിടത്തിലാണ് കമ്പനി തുട
ങ്ങുന്നത്. കുടി വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകളുള്ള പ്രദേശത്തു പലകുടുംബങ്ങള്‍ക്കും സ്വന്തമായി കിണറുകളില്ല. ഉള്ളതാകട്ടെ ജലലഭ്യത കുറവും നേരിടുന്നു. കമ്പനി തുടങ്ങിയാല്‍ ഇതിനാവശ്യമായ ജലം ലഭിക്കുവാന്‍ കുഴല്‍കിണര്‍ സംവിധാനം ഒരുക്കേണ്ടിവരും. ഇതോടെ പരിസരത്തു ജലക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ആസ്മ രോഗികളും ഹൃദ്രോഹികളും കൈകുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പ്പടെ നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്ക്കുന്നത്തിനു സമീപത്താണ് ഇപ്പോള്‍ കമ്പനി തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. കമ്പനി വരുന്നത് തങ്ങളുടെ ആരോഗ്യത്തിനും കുടിവെള്ള ലഭ്യതയ്ക്കും ഭീഷണിയാണെന്ന് കാണിച്ചു നാട്ടുകാര്‍ പഞ്ചായത്തു സെക്രട്ടറി, ആര്‍ഡിഒ മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ പ്രദേശത്തു കമ്പനി തുടങ്ങാന്‍ പാടില്ല എന്ന് ഉത്തരവിറക്കി. മനുഷ്യാവകാശ കമ്മീഷനും ഇതേ ഉത്തരവിറക്കി. എന്നാല്‍ പൊല്യൂഷന്‍ കണ്ട്രോളിനു രണ്ടു തവണ നാട്ടുകാര്‍ നല്കിയ പരാതി അവഗണിച്ച് സ്വകാര്യ വ്യക്തിക്ക് കമ്പനി തുടങ്ങുന്നതില്‍ തടസമില്ല എന്ന് കാണിച്ചു അനുവാദം നല്‍കിയതായും ഇതില്‍ ദുരൂഹത ഉള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ പരാതിയില്‍ നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ബിജെപി കാട്ടാക്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹരികുമാര്‍ അറിയിച്ചു. ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിള്ളി അശോകന്, സെക്രട്ടറി കണ്ണന്, പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: