തിരുവനന്തപുരം: പ്രശാന്ത് ഇന്ന് സുപരിചിതനാണ്. കാഴ്ച-കേഴ്വി-സംസാര വൈകല്യങ്ങളും ബുദ്ധിമാന്ദ്യവും 55 ശതമാനം ഉള്ള അവന്റെ കഴിവുകള്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയാണ്. ഓര്‍മശക്തിയും കീബോര്‍ഡ് വായിക്കാനുള്ള അവന്റെ വൈഭവവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഒരു ലക്ഷം വര്‍ഷത്തെ കലണ്ടര്‍ മനപാഠമായ പ്രശാന്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടാനുമായിട്ടുണ്ട്. തന്റെ കഴിവുകള്‍കൊണ്ട് മറ്റൊരു റെക്കോഡ് നേട്ടമുണ്ടാക്കാനൊരുങ്ങുകയാണ് പ്രശാന്ത്. ഇന്ന് രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം ഹൈസിന്ദ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പ്രശാന്തിന്റെ ഓര്‍മശക്തി ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലേക്കും ചെന്നെത്തും. 3,65,00000 ദിവസങ്ങളുള്ള ഒരു ലക്ഷം വര്‍ഷത്തെ കലണ്ടറില്‍ നിന്ന് ഏതു ദിവസങ്ങളും മിനിട്ടുകള്‍കൊണ്ട് ഓര്‍ത്തെടുക്കാനുള്ള പ്രശാന്തിന്റെ ശേഷിയാണ് അവനെ റെക്കോഡ് നേട്ടങ്ങളിലെത്തിക്കുന്നത്. വൈദ്യശാസ്ത്രം ബുദ്ധിമാന്ദ്യമുള്ള കുട്ടിയെന്ന് വിധിയെഴുതിയ പ്രശാന്തിന് ഇത്രയും നേട്ടങ്ങള്‍ കൈവരിക്കാനായത് സമാന അവസ്ഥയിലുള്ള കുട്ടികള്‍ക്ക് പ്രചോദനമാകട്ടെ എന്നു കരുതി ഏതാനും സംഘടനകള്‍ ചേര്‍ന്നാണ് റെക്കോഡ് ബുക്കിലേക്കുള്ള അവന്റെ യാത്രയ്ക്ക് കളമൊരുക്കുന്നത്. 18 വയസുകാരനായ പ്രശാന്തിന് ബുദ്ധിമാന്ദ്യത്തിനപ്പുറം ഹൃദയ വൈകല്യവും തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്ന അസുഖവുമുണ്ട്. ഈ രോഗങ്ങള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലാണ്. തിരുവനന്തപുരം കരമന സ്വദേശിയായ പ്രശാന്തിന് 125 ഓളം പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബിടെക് വിദ്യാര്‍ഥിനിയായ സഹോദരി പ്രിയങ്ക നല്കിയ മൊബൈലില്‍ നിന്നാണ് കലണ്ടര്‍ മനപാഠമാക്കാന്‍ പ്രശാന്തിന് കഴിഞ്ഞത്. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തരുത് എന്ന സന്ദേശവുമായാണ് പ്രശാന്തിന്റെ റെക്കോഡുകള്‍ക്കായി പ്രയത്നിക്കുന്നതെന്ന് എഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സ് ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്മാന് വി. ജയകുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ എസ്.വി. ഹരികൃഷ്ണന്, ഡോ. എം.കെ. ജയരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: